തിരുവനന്തപുരം: സംസ്ഥാനത്തെ 27 റോഡുകളുടെയും ഒരു പാലത്തിന്റെയും നിർമാണത്തിനായി നടപ്പു സാമ്പത്തിക വർഷത്തെ സെൻട്രൽ റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ 351 കോടി രൂപയുടെ അനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന് ഓഗസ്റ്റ് 13 നു സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ സാന്പത്തിക വർഷം മുൻകാലങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വിഹിതം നേടിയെടുക്കാനായി. പ്രളയത്തിന്റെ സാഹചര്യത്തിൽ സിആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ തുക കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം- പോത്തൻകോട് റോഡ് (10 കോടി), ഉദയംകുളങ്ങര - അയിരൂർ റോഡ് (11 കോടി), കാട്ടാക്കട - ബാലരാമപുരം റോഡ് (10 കോടി), 28-ാം മൈൽ - മുക്കട റോഡ് (11 കോടി). കൊല്ലം ജില്ലയിലെ കാട്ടിക്കടവ് - ചക്കുവള്ളി റോഡ് (17 കോടി), പത്തനംതിട്ട ജില്ലയിലെ തടിയൂർ - പേരച്ചാൽ റോഡ് (12 കോടി), ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി - ചെല്ലാനം റോഡ് (12 കോടി), ഏവൂർ ജംഗ്ഷൻ - മുട്ടം റോഡ് (12 കോടി), കുടശ്ശനാട് - ഭരണിക്കാവ് റോഡ് (10 കോടി), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ - അയർക്കുന്നം റോഡ് (10 കോടി), ഇടുക്കി ജില്ലയിലെ ആനച്ചാൽ - മുതുവാൻകുടി റോഡ് (10 കോടി), മൈലാടുംപാറ- കമ്പളികണ്ടം- പനംകൂട്ടി റോഡ് (10 കോടി), എല്ലക്കൽ - പള്ളിക്കുന്ന് - മുതുവാൻകുടി റോഡ് (10 കോടി റോഡ്), തൃശൂർ ജില്ലയിലെ ചേലക്കര - എളനാട് റോഡ് (12 കോടി), അഷ്ടമിച്ചിറ - അന്നമനട റോഡ് (10 കോടി), പാലക്കാട് ജില്ലയിലെ വാണിയംകുളം - വല്ലപ്പുഴ റോഡ് (12 കോടി), മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം - നരിപ്പറന്പ് റോഡ് (12 കോടി), കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി - വൈദ്യരങ്ങാടി റോഡ് (10 കോടി), നടുവന്നൂർ - മൂത്തന്പി റോഡ് (10 കോടി), നോർത്ത് കാരശേരി - കാക്കാടംപൊയിൽ റോഡ് (10 കോടി), വയനാട് ജില്ലയിലെ ചൂണ്ടൽ - ചാലോടി റോഡ് (15 കോടി), കെല്ലൂർ - കുന്പളക്കടവ് റോഡ് (15 കോടി), കണ്ണൂർ ജില്ലയിലെ പിണറായി ഹോസ്പിറ്റൽ - കന്പോണ്ടർ ഷോപ്പ് റോഡ് (15 കോടി), തൃക്കരിപ്പൂർ - മാതമംഗലം റോഡ് (15 കോടി), ഉളിക്കൽ - പേരേറ്റ് റോഡ് (13 കോടി), കുതുമുഖം കാവുന്പായി - പൂവ്വം റോഡ് (10 കോടി), കാസർഗോഡ് ജില്ലയിലെ ചോയംകോട് - ബീമാണ്ടി റോഡ് (17 കോടി) എന്നീ റോഡുകൾക്കും മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാർ പുഴയിലെ ഇളമരക്കടവ് പാലത്തിനും (35 കോടി) അനുമതി ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.