കൊച്ചി: കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഇന്ന് നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും സമ്മേളനം മത്സ്യമേഖലയിൽ വലിയ മാറ്റത്തിനു കാരണമാകുമെന്നു പ്രതീക്ഷ. മത്സ്യമേഖലയുടെ വികസനത്തിനും സമുദ്രവിഭവ സംരക്ഷണത്തിനും ദക്ഷിണേന്ത്യയിൽ മൊത്തമായി ഏകീകൃത പരിപാലനരീതികൾ നടപ്പിലാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സമ്മേളനം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിനു പുറമെ, ആന്ധ്രപ്രദേശ്, കർണാടക, ഗോവ, കർണാടകം, തമിഴ്നാട്, പുതുച്ചേരി, മഹാരാഷ്ട, ലക്ഷദ്വീപ്, ആൻഡമാൻ - നിക്കോബാർ എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക. മത്സ്യമേഖലയുടെ പുരോഗതിക്കായി കേരളം നടപ്പിലാക്കിയ പദ്ധതികൾ തെന്നിന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, സിഐഎഫ്ടി ഡയറക്ടർ ഡോ. സി. എൻ. രവിശങ്കർ, കുഫോസ് രജിസട്രാർ വി. എം. വിക്ടർ ജോർജ്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ പി. സഹദേവൻ, സി.ആർ. സത്യവതി, ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, ഡോ. സുനിൽ മുഹമ്മദ്, ഡോ. ടി. വി. ശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.