കെഎസ്എഫ്ഇ ചിട്ടിക്ക് ഈടാക്കിയ സർവീസ് ടാക്സ്: അപേക്ഷാ തീയതി നീട്ടണമെന്ന ആവശ്യം ശക്തം
കെഎസ്എഫ്ഇ ചിട്ടിക്ക് ഈടാക്കിയ സർവീസ് ടാക്സ്:   അപേക്ഷാ തീയതി നീട്ടണമെന്ന ആവശ്യം ശക്തം
Wednesday, March 13, 2019 11:02 PM IST
തിരുവനന്തപുരം: കെഎസ്എഫ്ഇ ചിട്ടിക്ക് വരിക്കാരിൽനിന്ന് ഈടാക്കിയ സർവീസ് ടാക്സ് തിരികെ ലഭിക്കുന്നതിനായുള്ള അപേക്ഷാ സമർപ്പണ തീയതി നീട്ടണമെന്ന ആവശ്യം ശക്തം. ഹൈക്കോടതി ഉത്തരവ് പ്രകാരം 2012 ജൂലൈ മുതൽ 2015 ജൂണ്‍ വരെ ചിട്ടി വരിക്കാരിൽ നിന്ന് ഈടാക്കിയ സർവീസ് ടാക്സ് തുക തിരികെ നല്കേണ്ടതാണ്.

ഇതുപ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. കെഎസ്എഫ്ഇ ഓഫീസിൽ എത്തി അവിടെനിന്നു പൂരിപ്പിച്ച ഫോമുമായി സർവീസ് ടാക്സ് ഓഫീസിലെത്തണം. അവിടെയാണ് ഇത് സമർപ്പിക്കേണ്ടത്. അവിടെ നിന്നാണ് ചിട്ടി ഉടമയുടെ അക്കൗണ്ടിലേക്ക് സർവീസ് ടാക്സ് ഇനത്തിൽ വാങ്ങിയ പണം തിരികെ നല്കുന്നത്.

അപേക്ഷ സമർപ്പിക്കുന്നതിനായി കെഎസ്എഫ്ഇ ഓഫീസിൽ എത്തിയവർക്ക് പലർക്കും തിരക്കുമൂലം കൃത്യ സമയത്ത് ഫോമുകൾ പൂരിപ്പിച്ച് സർവീസ് ടാക്സ് ഓഫീസിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.


സംസ്ഥാനത്തെ പല കെഎസ്എഫ്ഇ ഓഫീസുകൾക്കു മുന്നിലും ഇന്നലെ വൻ ക്യൂആയിരുന്നു. ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെയുള്ള ബ്രാഞ്ചുകളൽ ചിട്ടി ചേർന്നവർ ആ ബ്രാഞ്ചിലെത്തി ചിട്ടി പാസ് ബുക്ക് കാട്ടിയ ശേഷം അവിടെ നിന്നു ലഭിക്കുന്ന ഫോമുകളുമായാണ് സർവീസ് ടാക്സ് ഓഫീസുകളിൽ എത്തിച്ചേരേണ്ടത്.

ചിട്ടി വരിക്കാർക്ക് തിരികെ നല്കേണ്ട തുകകൾ ലഭ്യമാകാതിരിക്കാനുള്ള നീക്കം ഒഴിവാക്കാനായി അപേക്ഷ സമർപ്പിക്കാനുള്ള ദിവസം നീട്ടണമെന്ന ആവശ്യം ശക്തമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.