ഗൾഫിലേക്ക് വിഷുക്കണി കിറ്റ് കയറ്റുമതിയില്ല
ഗൾഫിലേക്ക് വിഷുക്കണി കിറ്റ് കയറ്റുമതിയില്ല
Thursday, April 9, 2020 10:36 PM IST
നെടുമ്പാശേരി: കോവിഡ് -19 വ്യാപനത്തെത്തുടർന്ന് ഓർഡർ ലഭിക്കാത്തതിനാൽ ഈ വർഷം കൊച്ചി അന്താരാഷ്്‌ട്ര വിമാനത്താവളത്തിൽനിന്ന് ഗൾഫിലേക്ക് വിഷുക്കണി കിറ്റ് കയറ്റുമതി ഇല്ല. മുൻവർഷങ്ങളിൽ ഗൾഫ് മലയാളികൾക്കായി വിഷുക്കാലയളവിൽ കാൽ ലക്ഷത്തിൽപ്പരം കിറ്റുകളാണു കയറ്റുമതി ചെയ്തിരുന്നത്.

കിറ്റുകൾ അവർ മുൻകൂട്ടി ഓർഡർ ചെയ്യുന്നതനുസരിച്ച് പച്ചക്കറികൾ പ്രത്യേകം തരംതിരിച്ച് സ്പെഷൽ കാർഗോ വിമാനങ്ങളിലാണു കയറ്റി അയയ്ക്കാറുള്ളത്. കണിവെള്ളരി, വഴുതനങ്ങ, കുമ്പളങ്ങ, ഏത്തക്കായ, ചക്ക, മത്തങ്ങ, വഴുതനങ്ങ, ചുരയ്ക്ക, അച്ചിങ്ങ തുടങ്ങി ഇരുപത്തിയൊന്ന് സാധനങ്ങളാണ് ഒരോ കിറ്റിലും ഉണ്ടാകുക.

ഗൾഫിലെ മാളുകളിൽനിന്നു ലഭിക്കുന്ന ഓർഡർ അനുസരിച്ച് വിഷുവിനു മുൻപുള്ള രണ്ടുമൂന്ന് ദിവസങ്ങളിലായിട്ടാണ് സ്പെഷൽ കാർഗോ വിമാനങ്ങളിൽ കിറ്റുകൾ കയറ്റി അയയ്ക്കാറുള്ളത്. എന്നാൽ ഇതുവരെയും വിഷു പച്ചക്കറി കിറ്റുകൾക്ക് ഓർഡർ ഒന്നും ലഭിച്ചിട്ടില്ല. വയനാട്, ഇടുക്കി, തൃശുർ ജില്ലകളിൽ നിന്ന് ശേഖരിക്കുന്ന പച്ചക്കറികളാണ് ഗൾഫിലേക്ക് കയറ്റി അയച്ചിരുന്നത്. കർഷകർക്ക് ഇത് വലിയ വരുമാന മാർഗമായിരുന്നു. വിഷുവിന് ഗൾഫിലേക്കുള്ള കയറ്റുമതി ലക്ഷ്യമിട്ട് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നവർ നിരവധിയുണ്ട്. ഗൾഫിലേക്ക് കയറ്റുമതി ചെയ്യേണ്ട മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇവർ കൃഷി ചെയ്തിരുന്നത്.


നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു മാത്രം ദിവസേന വിവിധ ഫ്ളൈറ്റുകളിലായി ശരാശരി 100 ടൺ പച്ചക്കറി കയറ്റുമതി ചെയ്തിരുന്നതാണ്. എന്നാൽ മാർച്ച് 22ന് വിമാനസർവീസുകൾ റദ്ദാക്കിയതോടെ എല്ലാം നിലച്ചു. വിഷുക്കാലയളവിലെ അഞ്ചു ദിവസങ്ങളിൽ പച്ചക്കറി കയറ്റുമതിയിൽ ഇരട്ടി വർധന ഉണ്ടാകുമായിരുന്നു. ഈ വർഷം ഇതേവരെ 650 ടണ്ണിൽ കൂടുതൽ പച്ചക്കറിയിൽ കയറ്റുമതി ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.