ചൂടുപിടിച്ച് റബർ വിപണി
ചൂടുപിടിച്ച് റബർ വിപണി
Monday, March 11, 2024 1:14 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
ഏഷ്യൻ റബർ വിപണികൾ ചൂടുപിടിച്ചു, ടയർ ഭീമൻമാർ ആശങ്കയോടെ പുതിയ സാമ്പത്തിക വർഷത്തെ ഉറ്റുനോക്കുന്നു. കുരുമുളക് വിലത്തകർച്ചയ്ക്കുശേഷം ശനിയാഴ്ച തിരിച്ചുവരവിനു ശ്രമിച്ചു. ഏലക്ക ആറ് മാസത്തെ താഴ്ന്ന നിലവാരത്തിൽ. ഈസ്റ്റർ-വിഷു ഡിമാൻഡിൽ കൊപ്രയാട്ടുമില്ലുകാർ പ്രതീക്ഷ നിലനിർത്തുന്നു. ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന് റിക്കാർഡ് തിളക്കം.

രാജ്യാന്തര റബർ മാർക്കറ്റിലെ ബുൾ തരംഗം കൂടുതൽ ശക്തമാകുന്നു. ഏഷ്യൻ ടയർ വ്യവസായികളിൽ നിന്നുള്ള ആവശ്യം വിലയിരുത്തിയാൽ ജൂൺ‐ജൂലൈ വരെയുള്ള കാലയളവിൽ റബർ ഷീറ്റ് ക്ഷാമം വിട്ടുമാറില്ലെന്ന ആശങ്കയിലാണ് വ്യവസായ ലോകം.

കുതിപ്പോടെ ജപ്പാൻ റബർ

കഴിഞ്ഞ ഓഗസ്റ്റിൽ കിലോ 196 യെന്നിലേക്ക് ഇടിഞ്ഞ ജപ്പാനിൽ റബർ നിലവിൽ ഏഴ് വർഷത്ത ഏറ്റവും പുതിയ ഉയരം ദർശിച്ചു. 2017നു ശേഷം ആദ്യമായി ജപ്പാനിൽ റബർ കിലോ 310 യെന്നിന് മുകളിൽ വാരാന്ത്യം വ്യാപാരം നടന്നു. 299 യെന്നിൽ നിന്നുള്ള കുതിപ്പിൽ 314 യെൻ വരെ ഉയർന്നു. മാർച്ച് ആദ്യവാരം ജപ്പാൻ അവധിയിൽ ഓപ്പൺ ഇന്‍ററസ്റ്റ് 980 ലോട്ടുകൾ ഉയർന്നത് പുതിയ നിക്ഷേപകരുടെ വരവ് അറിയിച്ചു.

ജാപ്പനീസ് വിപണി 317 ‐ 332 യെന്നിലേക്ക് ഉയരാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാം. വിപണിയുടെ പ്രതിരോധം 336 യെന്നിലാണ്. ആഗോള കൊക്കോ വിപണിയിൽ പണം വാരിയ ഫണ്ടുകൾ ഏഷ്യൻ റബറിലേക്ക് ശ്രദ്ധതിരിച്ചാൽ 370 യെന്നിലേക്ക് വിപണി ഉറ്റുനോക്കാം. ഡോളറിനു മുന്നിൽ യെന്നിന്‍റെ മൂല്യത്തിലെ ചാഞ്ചാട്ടങ്ങളും ക്രൂഡ് ഓയിൽ വില വർധനയും റബറിന് താങ്ങുപകരാം.

റബർ ക്ഷാമം

സംസ്ഥാനത്തെ വിപണികളിൽ റബർ ക്ഷാമം രൂക്ഷമാണ്. ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലുണ്ടെങ്കിലും വരവ് കുറഞ്ഞത് കണ്ട് വില ചെറിയതോതിൽ ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ശ്രമം നടത്തി. എന്നാൽ വിൽപ്പനക്കാരുടെ അഭാവം വ്യവസായികളെ സമ്മർദത്തിലാക്കുന്നു.

നാലാം ഗ്രേഡ് റബർ 16,700ൽനിന്നു 17,200 വരെ ഉയർത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ ചരക്ക് ലഭിച്ചില്ല. അഞ്ചാം ഗ്രേഡിന് 400 രൂപ കയറി 16,800 രൂപയായി. ഒട്ടുപാൽ 10,550ൽ നിന്നു 10,900മായും ലാറ്റക്സ് 11,500 രൂപയിലും വിപണനം നടന്നു. ഇതിനിടയിൽ മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 19,131 രൂപയിൽനിന്ന് 20,000ലെ നിർണായക പ്രതിരോധം തകർത്ത് 20,550 രൂപ വരെ ഉയർന്നു.

തിരിച്ചുവരവിൽ കുരുമുളക്

ഉത്തരേന്ത്യൻ ഇടപാടുകാരും അന്തർസംസ്ഥാന വാങ്ങലുകാരും സംഘടിതരായി കുരുമുളക് കർഷകരെ ചക്രശ്വാസം വലിപ്പിച്ചിട്ടും സ്ഥിതിഗതികൾ വിലയിരുത്താൻ സ്പൈസസ് ബോർഡും സംസ്ഥാന കൃഷി വകുപ്പും തയാറായില്ല. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം ചുരുങ്ങിയ സന്ദർഭത്തിൽ വിപണിയിൽ സംഭവിച്ച വിലത്തകർച്ചയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കുനേരേ ചെറുവിരൽ പോലും അനക്കിയില്ല.


ജനുവരി ഒന്ന് മുതലുള്ള കാലയളവിൽ കുരുമുളക് വില ക്വിന്‍റലിന് 10,600 രൂപ ഇടിഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം ഉയർന്നില്ലെന്ന് കർഷകർ അവകാശപ്പെടുന്ന അവസരത്തിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ സംഘടിതരായി കർഷകരെ ഞെക്കിപ്പിഴിഞ്ഞത്. അസാധാരണമായ എന്തോ കേരളത്തിലെ ലക്ഷക്കണക്കിന് കുരുമുളക് കർഷകർ അഭിമുഖീകരിക്കുവെന്നുപോലും തിരിച്ചറിയാൻ ഭരണരംഗത്തുള്ളവർക്കായില്ല.

രാജ്യത്ത് കുരുമുളക് ഡിമാൻഡിന് അനുസൃതമായി ചരക്ക് ലഭിക്കാത്തതിനാൽ ഏതാനും വർഷങ്ങളായി ഇറക്കുമതി നടത്തിയാണ് ആഭ്യന്തര ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്. ഇതിനിടെയാണ് വിളവെടുപ്പ് അവസരമാക്കി വാങ്ങലുകാർ നിരക്ക് ഇടിച്ചത്. ഉയർന്നതലത്തിൽ നിന്നും 49,100 രൂപ വരെ ഇടിഞ്ഞ ശേഷം കൊച്ചിയിൽ അൺഗാർബിൾഡ് മുളക് ശനിയാഴ്ച 49,200 രൂപയിലും ഗാർബിൾഡ് 51,200 രൂപയിലുമാണ്.

താഴ്ന്ന നിലവാരത്തിൽ ഏലം

ഏലം വിളവെടുപ്പ് പൂർത്തിയാക്കി കർഷകർ ഓഫ് സീസണിലെ വിലക്കയറ്റത്തെ ഉറ്റുനോക്കിയതിനിടെ ലേല കേന്ദ്രത്തിൽ വീണ്ടും വിലത്തകർച്ച. ഉത്പാദന മേഖലയിൽ നടന്ന ലേലത്തിൽ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കുനീങ്ങിയത് ഉത്പാദകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.

ശാന്തൻപാറയിൽ ശരാശരി ഇനങ്ങളുടെ വില കിലോ 1,339 ലേക്ക് താഴ്ന്നു. മികച്ചയിനങ്ങൾ 1,766 രൂപയിലും കൈമാറി. റംസാൻ മുന്നിൽക്കണ്ടുള്ള ചരക്ക് സംഭരണം പുർത്തിയാക്കി ഒരു വിഭാഗം കയറ്റുമതിക്കാർ രംഗം വിട്ടതും ആഭ്യന്തര വാങ്ങലുകാരുടെ തണുപ്പൻ മനോഭാവവും വിലയെ ബാധിച്ചു.

ഈസ്റ്റർ-വിഷു പ്രതീക്ഷയിൽ വെളിച്ചെണ്ണ

ഉത്സവ ദിനങ്ങളിൽ പ്രദേശിക വിപണികൾ വെളിച്ചെണ്ണയെ വാരിപ്പുണരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ. നിലവിൽ വെളിച്ചെണ്ണ 13,600ലും കൊപ്ര 9,100ലുമാണ്. വെളിച്ചെണ്ണ ഉത്പാദകർ ഈസ്റ്റർ, വിഷു ഡിമാൻഡ് വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു.

സ്വർണാഭരണ വിപണികളിൽ റിക്കാർഡ് വിലക്കയറ്റത്തിന്‍റെ വേലിയേറ്റമാണ്. പവൻ 47,000 രൂപയിൽനിന്നും മൊത്തം 1,600 രൂപ വർധിച്ച് 48,600 രൂപയായി. പിന്നിട്ട വാരം അഞ്ച് തവണയാണ് വിപണി റിക്കാർഡ് പുതുക്കിയത്. ഒരു ഗ്രാമിന് വില 5,885 രൂപയിൽ നിന്ന് 6,075 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.