കടപ്പത്രം: കെഎഫ്സി 307 കോടി സമാഹരിച്ചു
കടപ്പത്രം: കെഎഫ്സി 307 കോടി സമാഹരിച്ചു
Saturday, March 16, 2024 1:19 AM IST
തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രം ബിഎസ്ഇ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ 8.89 ശതമാനം നിരക്കിലാണ് തുക സമാഹരിച്ചത് .

അംഗീകൃത റേറ്റിംഗ് ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംസ്ഥാനത്തെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെഎഫ്സി. നിലവിലെ സാഹചര്യത്തിൽ മികച്ച നിരക്കിലാണ് കെഎഫ്സിക്ക് തുക സമാഹരിക്കാൻ കഴിഞ്ഞത്

കടപ്പത്രങ്ങൾ വഴി ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത് കെഎഫ്സിയുടെ സാന്പത്തിക ഭദ്രതയാണ് സൂചിപ്പിക്കുന്നതെന്ന് കെഎഫ്സിയുടെ സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.


കേരള സർക്കാർ കെഎഫ്സിക്ക് 100 കോടി രൂപ മൂലധനം നൽകിയതുവഴി കോർപറേഷന്‍റെ ആസ്തി 1000 കോടി രൂപയ്ക്ക് മുകളിലായി. 2016 മുതൽ കെഎഫ്സി ബാലൻസ് ഷീറ്റിനെ അടിസ്ഥാനമാക്കി സർക്കാർ ഗാരന്‍റി ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നു.

സംസ്ഥാന സർക്കാരിന്‍റെ സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്‌പ നൽകുന്നതിനായി തുക വിനിയോഗിക്കും. അടുത്ത സാന്പത്തിക വർഷം കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 700 കോടി രൂപയോളം കൂടുതൽ തുക സമാഹരിക്കുവാൻ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.