പുകഞ്ഞു പുകഞ്ഞ് ഒടുവില്‌ പുറത്ത്
പുകഞ്ഞു പുകഞ്ഞ് ഒടുവില്‌ പുറത്ത്
Wednesday, January 3, 2018 1:06 AM IST
റെനെ മ്യൂളസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സിലേക്കു വന്നുകയറിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാൽ, പടിയിറങ്ങുന്നതാകട്ടെ സ്വന്തം ടീമിലെ കളിക്കാർക്കെങ്കിലും ഞെട്ടലുണ്ടാക്കാതെയും. കഴിഞ്ഞ രണ്ടാഴ്ചയായി ടീമിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങളാണ് ഒടുവിൽ പെയ്തിറങ്ങിയത്. ടീമിൽ പടലപിണക്കത്തിന്‍റെ ആദ്യ പ്രതിഫലനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സൂപ്പർ താരം ദിമിതർ ബെർബറ്റോവിന്‍റെ സഹതാരങ്ങളോടുള്ള സമീപനം മുതൽ ടീമിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.

പരിശീലനത്തിനിടയിൽ പോലും ഈ അകൽച്ച പ്രകടമായിരുന്നു. ക്യാപ്റ്റൻ സന്ദേശ് ജിംഗൻ ഉൾപ്പെടെയുള്ളവർ ഇതിൽ അസംതൃപ്തരായിരുന്നു. ഈ പ്രശ്നത്തിൽ ഇടപെട്ട റെനെ സെർബിയൻ താരത്തിനൊപ്പം നിന്നു. ഇതോടെ ടീമിൽ രണ്ടു ചേരി രൂപപ്പെടുകയും ചെയ്തു. ടീമിലെ കാലാവസ്ഥ അത്ര സുഖകരമല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരദിനം ഉടമകളിലൊരാളായ സച്ചിൻ തെണ്ടുൽക്കർ ടീമിനെ സന്ദർശിച്ചത്. അന്ന് പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഒന്നായി കളിക്കാൻ ഉപദേശിച്ചാണ് മാസ്റ്റർ ബ്ലാസ്റ്റർ മടങ്ങിയത്. അന്ന് ടീമംഗങ്ങളെയും കോച്ചിംഗ് സ്റ്റാഫിനെയും അദ്ദേഹം പ്രത്യേകമായി കണ്ടിരുന്നു.


ബംഗളൂരു എഫ്സിക്കെതിരായ മത്സരമാണ് സത്യത്തിൽ റെനെയെ ബ്ലാസ്റ്റേഴ്സിനെ ഉപേക്ഷിക്കാൻ തിടുക്കത്തിൽ പ്രേരിപ്പിച്ചത്. പ്രഫഷണൽ സമീപനം കൈക്കൊള്ളുന്ന റെനെ ചില താരങ്ങളുടെ കളിയോടുള്ള സമീപനത്തെ ടീം മീറ്റിംഗിൽ വിമർശിച്ചിരുന്നു. ഇതിൽ ചില താരങ്ങൾ അസ്വസ്ഥരുമായിരുന്നു. ബംഗളൂരുവിനെതിരേ സി.കെ. വിനീത് കളിക്കാതിരുന്നതിനു കാരണവും ഈ സ്വരച്ചേർച്ച ഇല്ലായ്മയുടെ ബാക്കിപത്രമായിരുന്നു. തലേദിവസത്തെ പരിശീലന സെക്‌ഷനിൽ പൂർണ ഫിറ്റായിരുന്ന വിനീതിന് സൈഡ് ബെഞ്ചിൽ പോലും സ്ഥാനം നല്കാതിരുന്നതിനെ ഇപ്പോഴത്തെ സംഭവവികാസങ്ങളോട് കൂട്ടിച്ചേർക്കണം.

എം.ജി. ലിജോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.