കേരളത്തിന് ആറു വിക്കറ്റ് ജയം
Saturday, September 22, 2018 12:06 AM IST
ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് ജയം. ഒഡീഷയെ ആറു വിക്കറ്റിനാണ് കേരളം കീഴടക്കിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ആന്ധ്രപ്രദേശിനോട് തോൽവി ഇരന്നുവാങ്ങിയിരുന്നു. ആന്ധ്ര മുന്നോട്ടുവച്ച 191 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന കേരളം അന്ന് 183ന് പുറത്തായി.

ഒഡീഷയ്ക്കെതിരേയും കേരളത്തിന്‍റെ ബൗളിംഗ് ആക്രമണം മികവ് ആവർത്തിച്ചു. 34.4 ഓവറിൽ ഒഡീഷ 117ന് പുറത്തായി. അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും നടത്തിയ സ്പിൻ ആക്രമണത്തിൽ ഒഡീഷ വീണു. അക്ഷയ് 10 ഓവറിൽ 29 റണ്‍സ് വഴങ്ങി നാലും സക്സേന 24 റണ്‍സ് വഴങ്ങി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. പേസർമാരായ സന്ദീപ് വാര്യർ, ബേസിൽ തന്പി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.


വിഷ്ണു വിനോദ് (10), സക്സേന (നാല്), സഞ്ജു സാംസണ്‍ (25), സച്ചിൻ ബേബി (41) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടപ്പെട്ടത്. സൽമാൻ നിസാർ 31 റണ്‍സുമായും ഡാർലി ഫെറാരിയോ ഒരു റണ്ണുമായും പുറത്താകാതെനിന്നപ്പോൾ 37.3 ഓവറിൽ കേരളം ജയം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.