ഓസ്ട്രേലിയ സമനില പൊരുതി നേടി
ഓസ്ട്രേലിയ സമനില  പൊരുതി നേടി
Friday, October 12, 2018 12:46 AM IST
ദുബായ്: തോൽവിയുടെ വക്കിൽനിന്ന് കംഗാരുക്കളുടെ ഗ്രേറ്റ് എസ്കേപ്പ്. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പൊരുതി നേടിയ സമനിലയെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നതിങ്ങനെ. 462 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ച പാക്കിസ്ഥാന്‍റെ പ്രതീക്ഷകൾക്ക് ഉസ്മാൻ ഖവാജയും (141 റണ്‍സ്) ട്രാവിസ് ഹെഡും (72 റണ്‍സ്) ടിം പെയ്നും (61 നോട്ടൗട്ട്) ചേർന്നാണ് തുരങ്കംവച്ചത്. സ്കോർ: പാക്കിസ്ഥാൻ 482, ആറിന് 181 ഡിക്ലയേർഡ്. ഓസ്ട്രേലിയ 202, എട്ട് വിക്കറ്റ് നഷ്ടത്തിൽ 362.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്നലെ മത്സരം ആരംഭിക്കുന്പോൾ ഏഴ് വിക്കറ്റ് വീഴ്ത്തിയാൽ പാക്കിസ്ഥാനു ജയം നേടാമെന്ന അവസ്ഥയായിരുന്നു. പരിചയ സന്പന്നത കുറഞ്ഞ ഓസീസ് നിരയെ പാക് ബൗളർമാർ ആദ്യ ഇന്നിംഗ്സിലേതുപോലെ എറിഞ്ഞിടുമെന്നായിരുന്നു കരുതിയത്. എന്നാൽ, ഖവാജയുടെ വീറുറ്റ സെഞ്ചുറിയും ഹെഡിന്‍റെയും പെയ്നിന്‍റെയും അർധസെഞ്ചുറികളും കാര്യങ്ങൾ ഓസ്ട്രേലിയയുടെ വരുതിയിലാക്കി.

;
നാലാം വിക്കറ്റിൽ ഖവാജ - ഹെഡ് കൂട്ടുകെട്ട് 132ഉം ആറാം വിക്കറ്റിൽ പെയ്ൻ - ഖവാജ സഖ്യം 79ഉം റണ്‍സ് നേടിയതാണ് വഴിത്തിരിവായത്. എട്ടാം വിക്കറ്റിൽ നഥാൻ ലിയോണിനൊപ്പം (അഞ്ച് നോട്ടൗട്ട്) പെയ്ൻ 29 റണ്‍സിന്‍റെ അഭേദ്യമായ കൂട്ടുകെട്ട് സ്ഥാപിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.