ഉയരക്കൂടുതൽ ഒാസീസ് ബൗളർമാർക്ക് മുൻതൂക്കം നൽകും: രോഹിത് ശർമ
ഉയരക്കൂടുതൽ ഒാസീസ് ബൗളർമാർക്ക് മുൻതൂക്കം നൽകും:  രോഹിത് ശർമ
Tuesday, November 20, 2018 12:51 AM IST
സിഡ്നി: ബൗണ്‍സും പേസുമുള്ള പിച്ചില്‍ ഉയരം കൂടിയ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ കൂടുതല്‍ അപകടകാരികളാണെന്ന് രോഹിത് ശർമ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്‍റി 20 പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് രോഹിതിന്‍റെ ഈ അഭിപ്രായം. ഓസീസ് പേസര്‍മാര്‍ ഉയരം കൂടിയവരാണ്.

ഒരു പേസ് ബൗളറുടെ പ്രകടനത്തെ സ്വാധീനിക്കുന്ന പ്രധാന കാര്യമാണ് ഉയരം. അവരുടെ നാട്ടിൽ നടക്കുന്ന പരന്പരയിൽ ഈ സാഹചര്യം അവർ ശരിക്കും മുതലെടുക്കും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഉയരം കുറവാണ്. അതുകൊണ്ടു തന്നെ അവരെ നേരിടുക എളുപ്പമാവില്ല. എങ്കിലും ഒന്നുറപ്പ് തരാൻ എനിക്കു കഴിയും മുന്‍ പര്യടനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം തന്നെ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടാവും - രോഹിത് ശർമ പറഞ്ഞു.
ഐസിസിയുടെ റാങ്കിംഗിൽ മൂന്നു ഫോർമാറ്റുകളിലും ടീം ഇന്ത്യ ഒാസ്ട്രേലിയയ്ക്കു മുന്നിലാണ്. ടെസ്റ്റിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഓസ്‌ട്രേലിയയാവട്ടെ നാലാമതും. ഇനി ഏകദിനത്തിലെത്തിയാൽ ഇന്ത്യ രണ്ടാമതുണ്ടെങ്കില്‍ അഞ്ചു തവണ ലോകകപ്പ് നേടിയ ഒാസ്ട്രേലിയയുടെ സ്ഥാനം ആറാണ്.


റാങ്കിംഗിൽ മുന്നിൽ ഇന്ത്യ

ട്വന്‍റി20യിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യ രണ്ടാം സ്ഥാനത്താണ് കോഹ‌്‌ലിപ്പടയെങ്കിൽ മൂന്നാം റാങ്കിലാണ് കംഗാരുപ്പട. ടീമെന്ന നിലയില്‍ തങ്ങള്‍ സാന്നിധ്യമറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയെന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ പറഞ്ഞതുതന്നെ വളരെ ജാഗ്രതയോടെയാണ് ഒാസ്ട്രേലിയയെ ഇന്ത്യ കാണുന്നതെന്നു വ്യക്തമാക്കുന്നു.

അവസാനമായി ഇന്ത്യ ഒാസ്ട്രേലിയൻ മണ്ണിൽ കളിച്ചപ്പോൾ ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തില്‍ തോറ്റ ഇന്ത്യ ഒന്നില്‍ സമനില വഴങ്ങിയിരുന്നു. അവസാനം വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയതെന്നു മാത്രം ആശ്വസിക്കാം. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം ടീമിനു നടത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണെന്നും ഹിറ്റ്മാൻ രോഹിത് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇതുവരെ കേവലം അഞ്ചു ടെസ്റ്റുകൾ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. ഇവയില്‍ മൂന്നെണ്ണം 1970-80 കളിലായിരുന്നു. ശേഷിച്ചവ 2004ലും 2008ലുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.