ബെല്‍ജിയം വീണു
ബെല്‍ജിയം വീണു
Tuesday, November 20, 2018 12:51 AM IST
ലൂസെറന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): യുവേഫ നേഷന്‍സ് ലീഗില്‍ വന്‍ അട്ടിമറി. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തെ സ്വിറ്റ്‌സര്‍ലന്‍ഡ് അട്ടിമറിച്ചു. തുടക്കത്തില്‍ വഴങ്ങിയ രണ്ടു ഗോളിന് അവിശ്വസനീയമായ തിരിച്ചുവരവിലൂടെ മറുപടിയായി അഞ്ചു ഗോളടിച്ചാണ് സ്വിസ് ടീം തകര്‍പ്പന്‍ ജയം കുറിച്ചത്. ജയത്തോടെ സ്വിറ്റ്സർലൻഡ് സെമി ഫൈനലിലെത്തി.

ഹാരിസ് സെഫെറോവിച്ചിന്‍റെ ഹാട്രിക്കാണ് സ്വിറ്റ്്‌സര്‍ലന്‍ഡിന് എക്കാലവും ഓര്‍മിക്കത്തക്ക വിജയമൊരുക്കിയത്. 31, 44, 84 മിനി റ്റുകളിലാണ് സെഫെറോവിച്ചിന്‍റെ ഗോളുകൾ. 2016 യൂറോ കപ്പിലെ തോല്‍വിക്കുശേഷം ബെല്‍ജിയം നേരിട്ട രണ്ടാമത്തെ തോല്‍വിയാണിത്. എഡന്‍ ഹസാര്‍ഡിന്‍റെ സഹോദരന്‍ തോര്‍ഗന്‍ ഹസാര്‍ഡിന്‍റെ ഇരട്ട ഗോളില്‍ 17 മിനിറ്റിനുള്ളില്‍ ബെല്‍ജിയം രണ്ടു ഗോള്‍ നേടി. രണ്ടു ഗോള്‍ വീണതോടെ സ്വിസ് ആരാധകര്‍ സ്റ്റേഡിയം വിടുന്നകാര്യം ആലോചിക്കുമ്പോളാണ് സ്വന്തം ടീമിന്‍റെ അപ്രതീക്ഷിത തിരിച്ചുവരവ്.


റിക്കാര്‍ഡോ റോഡ്രിഗസ് (26-ാം മിനിറ്റ്) പെനല്‍റ്റിയിലൂടെ തിരിച്ചടിക്കു തുടക്കമിട്ടു. സെഫെറോവിച്ച് രണ്ടു ഗോള്‍ കൂടിയടിച്ചതോടെ ആദ്യ പകുതിയില്‍ പിരിയുമ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 3-2ന് മുന്നില്‍. 62-ാം മിനിറ്റില്‍ തുടക്കത്തിലെ പിഴവിന് പ്രായശ്ചിത്തമായി എല്‍വെദി ഹെഡറിലൂടെ ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. 84-ാം മിനിറ്റില്‍ സെഫെറോവിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി.
നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് രണ്ടില്‍ ഇരുടീമും ഒമ്പത് പോയിന്‍റ് പങ്കിട്ടു. എന്നാല്‍ തമ്മിലുള്ള പോരാട്ടത്തിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സെമിയിലെത്തിയത്. ബ്രസല്‍സില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയം 2-1ന് ജയിച്ചിരുന്നു. ഇതോടെ ബെല്‍ജിയം ഗ്രൂപ്പ് എയില്‍ തുടരും. ഗ്രൂപ്പിലെ മൂന്നാമത്തെ ടീമായ ഐസ് ലന്‍ഡ് ലീഗ് ബിയിലേക്കു തരംതാഴ്ത്തപ്പെടുകയും ചെയ്തു.ലീഗ് ബിയില്‍ ഓസ്ട്രിയ 2-1ന് വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.