ബ്ലാസ്റ്റേഴ്സ് തോറ്റു!
ബ്ലാസ്റ്റേഴ്സ് തോറ്റു!
Saturday, December 8, 2018 12:48 AM IST
കൊച്ചി: സ്വന്തം തട്ടകത്തിൽ എഫ്സി പൂന സിറ്റിക്കെതിരേ നാണംകെട്ട തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് പൂന കേരളത്തെ മറികടന്നത്. 20-ാം മിനിറ്റിൽ മാഴ്സലീഞ്ഞോയാണ് വിജയഗോൾ നേടിയത്. ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും ഒന്നും മുതലാക്കാതെ മറുപടി ഗോളുകളൊന്നും നൽകാനാവാതെ കേരള ബ്ലാസ്റ്റേഴ്സ് വിയർക്കുന്നതാണ് കണ്ടത്. മിസ് പാസുകളുടെ നീണ്ട നിരയും ലക്ഷ്യബോധമില്ലായ്മയും ഏറെയുണ്ടായ ഇന്നലത്തെ മത്സരത്തോടെ രക്ഷപ്പെടാൻ ഉദ്ദേശ്യമില്ലെന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ്. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്്സ്.

ഇരു ടീമുകളുടെയും മികച്ച മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. ആദ്യ മിനിറ്റിൽ സ്റ്റൊയാനോവിച്ച് പന്തുമായി എതിർബോക്സിലേക്ക് ഓടിക്കയറിയെങ്കിലും പ്രതിരോധത്തെ മറികടന്ന് ഷോട്ട് ഉതിർക്കാൻ കഴിഞ്ഞില്ല. 13-ാം മിനിറ്റിൽ സഹലിന്‍റെ ഗോൾ ശ്രമം, പക്ഷേ പന്ത് ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നു.


20-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി. മൈതാനമധ്യത്തുനിന്ന് ഇയാൻ ഹ്യൂം തുടക്കമിട്ട നീക്കത്തിനൊടുവിൽ പന്ത് ഇടതുവിംഗിൽ ആഷിക് കുരുനിയനിലേക്ക്. പന്ത് കിട്ടിയ കുരുനിയൻ ബോക്സിൽ കടന്ന് മാഴ്സെലീഞ്ഞോക്ക് നൽകി. ഇത്തവണ മാഴ്സെലീഞ്ഞോയ്ക്ക് പിഴച്ചില്ല. ധീരജ് സിംഗിന്‍റെ തലയ്ക്ക് മുകളിലൂടെ ചിപ്പ്ചെയ്തു വിട്ട പന്ത് വലയിൽ.


വി.ആർ. ശ്രീജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.