സെഞ്ചുറിയാഘോഷവും പുറത്താകൽ വിവാദവും
Sunday, December 16, 2018 10:49 PM IST
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ മൂന്നാം ദിനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയശേഷം നടത്തിയ ആഹ്ലാദപ്രകടനം ശ്രദ്ധേയമാകുന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ 81-ാം ഓവറിലെ രണ്ടാം പന്തിൽ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ ബൗണ്ടറി കടത്തിയാണ് കോഹ്‌ലി തന്‍റെ 25-ാം ടെസ്റ്റ് സെഞ്ചുറി നേടിയത്. ഇതിനു പിന്നാലെ ബാറ്റിലേക്ക് വിരൽ ചൂണ്ടി ഗ്ലൗവ് കൊണ്ട് പ്രത്യേക രീതിയിലുള്ള ആക്‌ഷനും കോഹ്‌ലി കാണിച്ചു. തനിക്കെതിരേയുള്ള വിമർശനങ്ങൾക്ക് ബാറ്റ് മറുപടി നൽകുമെന്ന് പറയുകയായിരുന്നു കോഹ്‌ലി.


അതേസമയം, 123 റണ്‍സ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍റെ പുറത്താകൽ വിവാദത്തിനു വഴിതെളിച്ചു. പാറ്റ് കമ്മിൻസിന്‍റെ പന്തിൽ എഡ്ജായ കോഹ്‌ലിയെ സെക്കൻഡ് സ്ലിപ്പിൽ പീറ്റർ ഹാൻഡ്സ്കോന്പ് സംശയാസ്പദമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തേർഡ് അന്പയർക്കുപോലും കൃത്യമായ ഒരു നിഗമനത്തിൽ എത്താൻ വിഷമകരമായിരുന്നു ആ ക്യാച്ച്. പന്ത് മൈതാനത്ത് തട്ടിയെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ ഉയർന്നെങ്കിലും അന്പയർ ഒൗട്ട് വിധിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.