ക്യാപ്റ്റന്മാർ കോർത്തു
ക്യാപ്റ്റന്മാർ കോർത്തു
Tuesday, December 18, 2018 1:06 AM IST
പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം ക്യാപ്റ്റന്മാർ തമ്മിൽ വാക്കേറ്റം. നാലാം ദിനത്തിലെ ആദ്യ സെഷനിലാണ് ടിം പെയ്നും വിരാട് കോഹ്‌ലിയും തമ്മിൽ കൊന്പു കോർത്തത്. ഇരുവരും പരസ്പരം നെഞ്ച് മുട്ടിച്ച് വാക്കുതർക്കത്തിലേർപ്പെട്ടപ്പോൾ കാര്യം കൈവിട്ടുപോകുമെന്ന് മനസിലാക്കിയ അന്പയർ ക്രിസ് ജെഫാനി പ്രശ്നത്തിൽ ഇടപെട്ടു. ക്യാപ്റ്റന്മാരാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ഇരുവർക്കും മുന്നറിയിപ്പ് നൽകി.

ഉസ്മാൻ ഖവാജയ്ക്കൊപ്പം ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിക്കുന്നതിനിടെ കോഹ്‌ലി ഓസീസ് ക്യാപ്റ്റനെ പ്രകോപിപ്പിക്കുകയായിരുന്നു. റണ്‍ പൂർത്തിയാക്കാൻ പെയ്ൻ ഓടുന്നതിനിടയായിരുന്നു അത്. ഓസീസ് ഇന്നിംഗ്സിൽ ബുംറ എറിഞ്ഞ 71-ാം ഓവറിലായിരുന്നു സംഭവം.
സംഭവത്തിൽ ഇടപെട്ട അന്പയർ ‘ഇതു മതി, ഇനി കളിക്കാൻ നോക്കൂ’ എന്ന് നിർദേശിച്ചു. ‘വെറുതെ സംസാരിക്കുകയാണ്. പ്രകോപനമൊന്നുമില്ല’ എന്നായിരുന്നു പെയ്നിന്‍റെ മറുപടി. എന്നാൽ, നിങ്ങൾ ടീമിന്‍റെ ക്യാപ്റ്റനാണ് എന്ന് പെയ്നിനെ അന്പയർ ഓർമിപ്പിച്ചു.


ഇന്ത്യ മത്സരം തോൽക്കാൻ പോകുന്നതിന്‍റെ ആദ്യ സൂചനയാണിത്- സെൻ റേഡിയോയിൽ മുൻ താരമായ ഡാമിയൻ ഫ്ളെമിംഗിന്‍റെ കമന്‍റ് ഇതായിരുന്നു. ഇരുവരുടേയും പ്രവൃത്തിയിൽ തടയപ്പെടേണ്ടതായി എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല എന്നായിരുന്നു റിക്കി പോണ്ടിംഗിന്‍റെ അഭിപ്രായം.

മൂന്നാം ദിനം കളിയവസാനിക്കവെയാണ് നായകന്മാർ തമ്മിൽ വാക്ക്പോര് തുടങ്ങിയത്. മത്സരശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ ഇരുവരും കോർത്തിരുന്നു. അവസാന ഓവറിൽ പെയ്നെ പുറത്താക്കാൻ ഇന്ത്യൻ ടീം ഒന്നാകെ അപ്പീൽ ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്.
അന്പയർ ഒൗട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ അദ്ദേഹത്തിന്‍റെ തീരുമാനം റിവ്യൂ ചെയ്തിരുന്നില്ല. ഈ ഒൗട്ട് അന്പയർ അനുവദിച്ചിരുന്നെങ്കിൽ പരന്പര 2-0 ആയേനെ എന്ന് കോഹ്‌ലി പെയ്നിനോടായി പറഞ്ഞു. അതിനു മുൻപ് നിങ്ങൾ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട് -ഇതായിരുന്നു ഓസീസ് ക്യാപ്റ്റന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.