ചെൽസിക്ക് ഫിഫയുടെ വിലക്ക്
ചെൽസിക്ക് ഫിഫയുടെ വിലക്ക്
Saturday, February 23, 2019 12:36 AM IST
സൂറിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെ അടുത്ത രണ്ടു ട്രാസ്ഫര്‍ വിന്‍ഡോയില്‍നിന്ന് ഫിഫ വലിക്കി. 18 വയസില്‍ താഴെയുള്ള വിദേശ കളിക്കാരെ ട്രാസ്ഫര്‍ ചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുര്‍ന്നാണ് ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് വിലക്ക് വന്നത്. വിലക്കിനു പുറമെ 600,000 സ്വിസ് ഫ്രാങ്ക് പിഴയുമടയ്ക്കണമെന്ന് ഫിഫ നിര്‍ദേശിച്ചു. 2020 ജനുവരി വരെയാണ് വിലക്ക്. എന്നാല്‍ ഇക്കാലത്തു കളിക്കാരെ മറ്റ് ക്ലബ്ബിനു നല്കുന്നതില്‍ വിലക്കില്ല.


19 വയസ് തികയാത്ത 29 കളിക്കാരെ ചെല്‍സിയുടെ അക്കാഡമിയിലേക്കെടുത്തതില്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്് വിലക്കുണ്ടായത്. വിലക്കിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ചെല്‍സി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിലക്ക് ക്ലബ്ബിന്‍റെ വനിത ടീമിനു ബാധകമല്ല. ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനും 510,000 സ്വിസ് ഫ്രാങ്ക് പിഴയടയ്ക്കണം.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷമാണ് ഫിഫയെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.