കായിക ഉപരോധം !
കായിക ഉപരോധം !
Sunday, February 24, 2019 12:19 AM IST
മുംബൈ: പാക് ഷൂട്ടിംഗ് താരങ്ങൾക്ക് ലോകകപ്പ് ഷൂട്ടിംഗിനായി ഇന്ത്യയിലെത്താൻ വീസ നിഷേധിച്ചതിനെതിരേ ഐഒസി (ഇന്‍റർനാഷണൽ ഒളിന്പിക് കമ്മിറ്റി) ഏർപ്പെടുത്തിയ വിലക്കിനെത്തുടർന്ന് ഇന്ത്യക്ക് പ്രധാന രാജ്യാന്തര ടൂർണമെന്‍റുകൾ നഷ്ടമായേക്കും. അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ, ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ളവയാണവ.

2026 യൂത്ത് ഒളിന്പിക്സ്, 2030 ഏഷ്യൻ ഗെയിംസ്, 2032 സമ്മർ ഒളിന്പിക്സ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്കും ഇതു തിരിച്ചടിയാകും. ഒളിന്പിക് നിയമാവലിക്കു കീഴിൽവരുന്ന ഏതൊരാൾക്കും പങ്കെടുക്കാനുള്ള അവസരം നിഷേധിക്കില്ലെന്ന് ഇന്ത്യൻ ഭരണകൂടം ഉറപ്പ് എഴുതിനല്കിയാൽ വിലക്ക് നീക്കാമെന്നും ഭാവികാര്യങ്ങൾ ആലോചിക്കാമെന്നും ഐഒസി ഇന്ത്യൻ ഒളിന്പിക് അസോസിയേഷന് (ഐഒഎ) അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യത നിർണയിക്കുന്ന ഷൂട്ടിംഗ് ലോകകപ്പിലെ രണ്ട് മത്സരയിനങ്ങൾ നീക്കാൻ ഐഒസി, ഐഎസ്എസ്എഫിനോട് (ഇന്‍റർനാഷണൽ ഷൂട്ടിംഗ് സ്പോർട് ഫെഡറേഷൻ) ആവശ്യപ്പെട്ടു.

ഒളിന്പിക്സ് ഷൂട്ടിംഗിലെ 16 മത്സര വിഭാഗങ്ങളിലേക്കുള്ള യോഗ്യത ഷൂട്ടിംഗ് ലോകകപ്പിലൂടെയാണ് നിർണയിക്കുന്നത്. ഇതിലെ രണ്ട് ഇനങ്ങൾ നടത്തേണ്ടെന്ന് എൻആർഎഐക്ക് (നാഷണൽ റൈഫിൾസ് അസോസിയേഷൻ ഓഫ് ഇന്ത്യ) ഐഒസി നിർദേശം നല്കി. പാക് താരങ്ങൾ പങ്കെടുക്കേണ്ട ഇനങ്ങളാണവ.

ഐഒസിയുടെ നീക്കത്തിനെതിരേ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.