ലോകകപ്പ് ബൗളർമാർക്കു ശവപ്പറന്പോ?
ലോകകപ്പ് ബൗളർമാർക്കു ശവപ്പറന്പോ?
Sunday, May 19, 2019 12:25 AM IST
നോട്ടിംഗ്ഹാം: ഐസിസി ഏകദിന ലോകകപ്പില്‍ റണ്ണൊഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പായി. സ്വന്തം നാട്ടില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നതിനുള്ള കഴിവ് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ട് തെളിയിക്കുകയും ചെയ്തു. പാക്കിസ്ഥാനെതിരേയുള്ള നാലാം ഏകദിനത്തില്‍ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും ബെന്‍ സ്റ്റോക്‌സിന്‍റെയും മികവില്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് പാക്കിസ്ഥാനെ തകര്‍ത്തു. മൂന്നു പന്ത് ബാക്കിയിരിക്കേയാണ് ഇംഗ്ലണ്ടിന്‍റെ ജയം. അഞ്ചു മത്സര പരമ്പര ഇംഗ്ലണ്ട് 3-0ന് നേടി. ഇന്നാണ് അഞ്ചാം ഏകദിനം. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 17-ാം തവണയാണ് ഇംഗ്ലണ്ട് റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി. എന്നാല്‍ ബാബര്‍ അസാം (112 പന്തില്‍ 115), ഫഖര്‍ സമാന്‍ (50 പന്തില്‍ 57), മുഹമ്മദ് ഹഫീസ് (55 പന്തില്‍ 59), ഷെയ്ബ് മലിക് (26 പന്തില്‍ 41) എന്നിവരുടെ പ്രകടനം പാക്കിസ്ഥാനെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 340 റണ്‍സിലെത്തിച്ചു.

ടോം കറന്‍ നാലും മാര്‍ക് വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഓപ്പണര്‍മാര്‍ക്ക് അനായസം റണ്‍സ് നേടാനായി. ജേസണ്‍ റോയിക്കൊപ്പം ജോണി ബെയര്‍‌സ്റ്റോയ്ക്കു പകരം ജയിംസ് വിന്‍സാണ് ഓപ്പണിംഗിനെത്തിയത്. 94 റണ്‍സാണ് ഓപ്പണിംഗ് സഖ്യം നേടിയത്. ജോ റൂട്ടുമായി ചേര്‍ന്ന റോയ് രണ്ടാം വിക്കറ്റില്‍ 107 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 89 പന്തില്‍ 11 ഫോറും നാലു സിക്‌സും സഹിതം 114 റണ്‍സ് നേടിയ റോയിയുടെ പുറത്താകല്‍ ഇംഗ്ലണ്ടിന്‍റെ കുതിപ്പിനെ ബാധിച്ചു. ഇതിനുശേഷം 15 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. റൂട്ടും (41 പന്തില്‍ 36) റണ്ണൊന്നുമെടുക്കാതെ ജോസ് ബട്‌ലറും മോയിന്‍ അലിയും പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. എന്നാല്‍ ഫോമിലേക്കുയര്‍ന്ന ബെന്‍ സ്‌റ്റോക്‌സ് വലാറ്റക്കാരുമായി ചേര്‍ന്നു നടത്തിയ പ്രകടനം ഇംഗ്ലണ്ടിന് പരമ്പര സമ്മാനിച്ചു. അഞ്ചു ഫോറിന്‍റെയും മൂന്നു സിക്‌സിന്‍റെയും അകമ്പടിയില്‍ 64 പന്തില്‍ 71 റണ്‍സ് നേടിയ സ്റ്റോക്‌സ് പുറത്താകാതെ നിന്നു. ടോം കറന്‍-സ്റ്റോക്‌സ് ഏഴാം വിക്കറ്റ് സഖ്യം 61 റണ്‍സാണ് നേടിയത്. കറന്‍ 30 പന്തില്‍ 31 റണ്‍സ് എടുത്തു പുറത്തായി. പാക്കിസ്ഥാനായി ഇമാദ് വസിം, മുഹമ്മദ് ഹസ്‌നിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.