ലൂ ക്ക വണ്ടർ!
ലൂ ക്ക വണ്ടർ!
Thursday, June 24, 2021 2:10 AM IST
ഏതു നിമിഷവും അദ്ഭുതങ്ങൾ കാഴ്ചവയ്ക്കാൻ കഴിവുള്ളവരാണ് സൂപ്പർ താരങ്ങൾ. ഈ കാലഘട്ടത്തിലെ അദ്ഭുതങ്ങളിലൊന്നാണ് ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്. സൂപ്പർ താരങ്ങളിലൊന്നാമനായ ക്രിസ്റ്റ്യാനൊ റൊണാൾഡോ 14.2 സെക്കൻഡിൽ 92 മീറ്റർ ഓടി നേടിയ ഗോൾ കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകം വാഴ്ത്തിയിരുന്നു. പിന്നാലെ മോഡ്രിച്ചിന്‍റെ വകയായും ഒരു ഗോൾ.

ലൂക്ക വണ്ടർ കണ്ടത് ഗ്രൂപ്പ് ഡിയിൽ സ്കോട്‌ലൻഡിനെതിരായ നിർണായക പോരാട്ടത്തിലായിരുന്നു. ബോക്സിനു പുറത്തുനിന്ന് പുറംകാൽകൊണ്ട് സൃഷ്ടിച്ച ആ ലൂക്ക വണ്ടർ 2020 യൂറോ കപ്പിലെ മികച്ച ഗോളുകളുടെ പട്ടികയിൽ ഇടംപിടിച്ചു. മധ്യനിരയിൽ കളിമെനയുന്ന, ഗോളടിപ്പിക്കുന്ന ലൂക്ക വളരെ അപൂർവമായി മാത്രമാണ് ഗോളിലേക്ക് ഉന്നം വയ്ക്കുക. അത്തരമൊരു നിറയൊഴിക്കലായിരുന്നു സ്കോട്‌ലൻഡിനെതിരേ കണ്ടത്. 3-1ന് ക്രൊയേഷ്യ ജയിച്ചപ്പോൾ മൂന്നാം ഗോളിനു വഴിവച്ചതും ലൂക്കയായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ ക്രൊയേഷ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

മത്സരത്തിൽ നിക്കോള വ്ളാസിച്ചിലൂടെ (17) ക്രൊയേഷ്യ മുന്നിൽ കടന്നു. 42-ാം മിനിറ്റിൽ കല്ല മക്ഗ്രെഗറിലൂടെ സ്കോട്‌ലൻഡ് ഒപ്പമെത്തി. യൂറോയിൽ സ്കോട്‌ലൻഡ് താരം നേടുന്ന ആദ്യ ഗോളായിരുന്നു. മോഡ്രിച്ചും (62’), ഇവാൻ പെരിസിച്ചും (77’) വലകുലുക്കിയതോടെ ക്രൊയേഷ്യ 3-1ന്‍റെ ജയത്തോടെ ഗോൾ ശരാശരിയുടെ ബലത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായി പ്രീക്വാർട്ടറിൽ.


യൂറോ ചരിത്രത്തിൽ ഇത് മൂന്നാം തവണ (1996ൽ ഡെന്മാർക്കിനെതിരേ 3-0, 2012ൽ അയർലൻഡിനെതിരേ 3-1) മാത്രമാണ് ഒരു മത്സരത്തിൽ ക്രൊയേഷ്യ മൂന്ന് ഗോൾ നേടുന്നത്.

അപൂർവനേട്ടം...

സ്കോട്‌ലൻഡിനെതിരായ വണ്ടർ ഗോൾ ഒരു അപൂർവ നേട്ടവും മോഡ്രിച്ചിനു സമ്മാനിച്ചു. യൂറോയിൽ ക്രൊയേഷ്യക്കുവേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പ്രായം കൂടിയ താരവും എന്ന ഇരട്ടനേട്ടമാണ് മോഡ്രിച്ച് സ്വന്തമാക്കിയത്. 2008ലായിരുന്നു യൂറോയിലെ മോഡ്രിച്ചിന്‍റെ ആദ്യഗോൾ. ഓസ്ട്രിയയ്ക്കെതിരേ അന്ന് ഗോൾ നേടുന്പോൾ 22 വർഷവും 273 ദിനവുമായിരുന്നു പ്രായം. സ്കോട്‌ലൻഡിനെതിരേ ഗോൾ നേടിയപ്പോൾ പ്രായം 35 വർഷവും 285 ദിനവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.