മുംബൈ സിറ്റി എഫ്സി - എഫ്സി ഗോവ രണ്ടാംപാദ സെമി ഇന്ന്
മുംബൈ സിറ്റി എഫ്സി - എഫ്സി ഗോവ രണ്ടാംപാദ സെമി ഇന്ന്
Monday, April 29, 2024 12:38 AM IST
മുംബൈ: 2023-24 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ മുംബൈ സിറ്റി എഫ്സി - എഫ്സി ഗോവ രണ്ടാം പാദ സെമി ഫൈനൽ പോരാട്ടം ഇന്ന്. ആദ്യപാദത്തിൽ നേടിയ നാടകീയ ജയത്തിന്‍റെ തുടർച്ചയാണ് പീറ്റർ ക്രാറ്റ്കിയുടെ മുംബൈ സിറ്റി ലക്ഷ്യമിടുന്നത്.

എഫ്സി ഗോവയുടെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 90 മിനിറ്റ് വരെ രണ്ടു ഗോളിനു മുന്നിൽനിന്ന ഗോവയെ ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി ടൈമിൽ മൂന്നു ഗോൾ നേടി മുംബൈ സിറ്റി 3-2ന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി.

ഈ സീസണിൽ എഫ്സി ഗോവയുടെ ഇതുവരെയുള്ള യാത്ര മികച്ച രീതിയിലായിരുന്നു. 24 കളിയിൽ 14 ജയവും ആറു സമനിലയുമായിരുന്നു. നാലു തോൽവി മാത്രമേ നേരിടേണ്ടിവന്നിട്ടുള്ളൂ. മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെങ്കിലും ആദ്യപാദത്തിലെ അപ്രതീക്ഷിത തോൽവി മനോലോ മാർക്വസിന്‍റെ ഗോവയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഈ ആഘാതത്തിൽനിന്ന് മുക്തരായി ഫൈനലിലെത്തണമെങ്കിൽ വൻ ജയം നേടിയേ തീരൂ. ഗോവയ്ക്കു കടുപ്പമാണെങ്കിൽ മുംബൈ സിറ്റിക്ക് സമനില മതിയാകും ഫൈനലിലെത്താൻ. ഗോവയ്ക്കു രണ്ടു ഗോളിനു ജയിക്കണം. ഒരു ഗോൾ നേടിയാൽ എക്സ്ട്രാ ടൈമിലേക്കു കളി നീട്ടാം.

പരിക്കേറ്റ മുഹമ്മദ് യാസിർ ഇല്ലാതെയാകും മാർക്വസ് ഇന്ന് ടീമിനെ ഒരുക്കുക. പകരം ഉദാന്ത സിംഗ് എത്തിയേക്കും. ഒരു മത്സരത്തിലെ വിലക്കിനുശേഷം ജോർജ് പെരേര ഡിയസ് തിരിച്ചെത്തുന്നതോടെ ക്രാറ്റ്കിയുടെ മുന്നേറ്റനിര ശക്തമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.