മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറുവ പാങ്ങ് ചേണ്ടിയിൽ നവാസ് - ഹറീറ ദമ്പതികളുടെ കുഞ്ഞ് ഇസെന്‍ ഇര്‍ഹാന്‍റെ മരണത്തിലെ ദുരൂഹത മാറ്റാൻ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ.

അശാസ്ത്രീയ ചികിത്സയും മഞ്ഞപ്പിത്തം പൂർണമായി ചികിത്സിച്ച് ഭേദമാകാത്തതും കുട്ടിയുടെ മരണത്തിന് കാരണമായോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. കുട്ടിക്ക് പ്രതിരോധ കുത്തിവെയ്പ്പടക്കം നൽകിയിരുന്നില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

ദിവസങ്ങള്‍ക്കുമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടി വെള്ളിയാഴ്ച വൈകുന്നേരമാണ് വീട്ടിൽവച്ച് മരിച്ചത്. സ്വകാര്യാശുപത്രിയില്‍നിന്ന് ഡോക്ടറെ കൊണ്ടുവന്ന് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ മൃതദേഹം സംസ്കരിച്ചു. ചികിത്സ കിട്ടിയില്ലെന്ന ആരോപണം ശക്തമായതോടെ നാട്ടുകാര്‍ കാടാമ്പുഴ പോലീസിൽ പരാതി നൽകുകയായിരുന്നു.