ന്യൂഡൽഹി: സഹയാത്രികയോട് അതിക്രമം കാട്ടിയ മദ്യപനായ യാത്രക്കാരനെതിരെ നടപടിയെടുക്കാത്തതിൽ ശക്തമായി വിയോജിച്ച് കേന്ദ്ര വ്യോമയാന ഡയ റക്ടറേറ്റ്. സംഭവത്തിൽ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് എയർ ഇന്ത്യക്ക് നോട്ടീസ് അയച്ചു. അതിക്രമം കാട്ടിയ യാത്രക്കാരനെ എയർ ഇന്ത്യ കൈകാര്യം ചെയ്തത് ഉചിതമായ വിധത്തിലല്ലെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.

എന്നാൽ പരാതിയെ തുടർന്ന് യാത്രക്കാരിക്ക് ടിക്കറ്റ് തുക തിരികെ നൽകിയെന്നും യാത്രക്കാരി പരാതി പിൻവലിച്ചെന്നുമാണ് എയർ ഇന്ത്യ നൽകിയ മറുപടി. അതിക്രമം നടത്തിയത് മുംബൈ സ്വദേശിയായ ശേഖർ മിശ്രയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 26 ന് എയർ ഇന്ത്യ ന്യൂയോർക്ക് - ഡൽഹി വിമാനത്തിലായിരുന്നു അതിക്രമം.

സംഭവത്തിൽ 72 വയസുള്ള കർണാടക സ്വദേശിനിയുടെ പരാതിയിൽ സ്ത്രീകൾക്ക് എതിരായ അതിക്രമം ഉൾപെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. വിമാ നത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് സംഭവം പുറ ത്തറിയുന്നത്. സംഭവം നടന്നയുടനെ പരാതിപ്പെട്ടിട്ടും എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഡൽഹി പോ ലീസ് സംഘം മുംബൈയിൽ എത്തി പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.