പ്രതിപക്ഷം അപ്രത്യക്ഷം; നാഗാലാൻഡ് തൂത്തുവാരി ബിജെപി സഖ്യം
പ്രതിപക്ഷം അപ്രത്യക്ഷം; നാഗാലാൻഡ് തൂത്തുവാരി ബിജെപി സഖ്യം
Thursday, March 2, 2023 12:48 PM IST
കൊഹിമ: നിയമസഭ തെരഞ്ഞെ‌ടുപ്പ് നടക്കുന്ന നാഗാലാൻഡിൽ പ്രതിപക്ഷം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 60 സീറ്റുകളിൽ 42 സീറ്റുകളുമായി ബിജെപി സഖ്യം നാഗാലാൻഡ് തൂത്തുവാരി മുന്നേറുകയാണ്.

എൻപിഎഫിനെ (നാഗാ പീപ്പിൾസ് ഫ്രണ്ട്) നിലപരശാക്കി കൊണ്ട് നെഫ്യു റിയോയുടെ നേത്യത്വത്തിലുള്ള ബിജെപി സഖ്യം ഉയർന്ന ലീഡ് നിലയിൽ മുന്നേറുകയാണ്.

ഇതിൽ എൻപിഎഫ് മൂന്ന് സീറ്റിലും മറ്റുള്ളവർ15 സീറ്റുമാണ് നേടിയിരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിച്ചത്.


ഇതോ‌‌ടെ അഞ്ചാം തവണയും നെഫ്യൂ റിയോ മുഖ്യമന്ത്രിയാകുമെന്നും ഉറപ്പായി കഴിഞ്ഞു. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. നാലു വനിത സ്ഥാനാർഥികളാണ് ഇത്തവണ നാഗാലാൻഡിൽ നിന്നും ജനവിധി തേടുന്നത്.

വോട്ടെടുപ്പിന് മുന്നേ തന്നെ നാഗാലാൻഡിൽ ഒരു ബിജെപി സ്ഥാനാർഥി ജയം ഉറപ്പിച്ചിരുന്നു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<