തുടര്‍ച്ചയായ മൂന്നാം തവണയും ലോകചാമ്പ്യനായി മാക്‌സ് വെര്‍സ്റ്റാപ്പന്‍
തുടര്‍ച്ചയായ മൂന്നാം തവണയും ലോകചാമ്പ്യനായി മാക്‌സ് വെര്‍സ്റ്റാപ്പന്‍
Sunday, October 8, 2023 7:10 AM IST
ദോഹ: ഫോര്‍മുല വണ്ണിൽ റെഡ്ബുളിന്‍റെ ഡച്ച് ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റാപ്പന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലോകചാമ്പ്യന്‍.

ഖത്തര്‍ ഗ്രാന്‍പ്രീയുടെ സ്പ്രിന്‍റ് റേസില്‍ അവിശ്വസനീയ കുതിപ്പോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് വെര്‍സ്റ്റാപ്പന്‍റെ കിരീടനേട്ടം. നിര്‍മാതാക്കളുടെ കിരീടം റെഡ്ബുള്‍ മുമ്പേ തന്നെ നേടിയിരുന്നു.

ഖത്തര്‍ ഗ്രാന്‍പ്രീ സ്പ്രിന്‍റ് റേസില്‍ മക്‌ലാറന്‍റെ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ ഓസ്‌കര്‍ പിയാസ്ട്രിയാണ് ഒന്നാമനായത്. ഗ്രിഡില്‍ മൂന്നാമനായി മത്സരം തുടങ്ങിയ വെര്‍സ്റ്റാപ്പന്‍ ആദ്യ ലാപ്പില്‍ അഞ്ചാമതായെങ്കിലും ശക്തമായി തിരിച്ചു വരികയായിരുന്നു.

മേഴ്‌സിഡസിന്‍റെ ബ്രീട്ടീഷുകാരന്‍ ഡ്രൈവര്‍ ജോര്‍ജ് റസലിനെ പിന്തള്ളി മക്‌ലാറന്‍റെ മറ്റൊരു ബ്രിട്ടീഷ് ഡ്രൈവര്‍ ലാന്‍ഡോ നോറിസ് മൂന്നാമനായി പോഡിയത്തില്‍ ഇടംപിടിച്ചു.


സഹതാരം സെര്‍ജിയോ പെരസിന് മത്സരം പൂര്‍ത്തിയാക്കാനാവാതെ വന്നതോടെയാണ് വെര്‍സ്റ്റാപ്പന് ചാമ്പ്യന്‍ഷിപ്പ് ഉറപ്പായത്. ആല്‍പൈന്‍ റെനോയുടെ എസ്തബാന്‍ ഒക്കോണ്‍, ഹാസിന്‍റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ് എന്നിവരുടെ കാറുമായി കൂട്ടിയിടിച്ചാണ് പെരസിന്‍റെ പുറത്താകല്‍.

അവിശ്വസനീയമെന്നാണ് ചാമ്പ്യന്‍ഷിപ്പ് നേട്ടത്തെക്കുറിച്ച് വെര്‍സ്റ്റാപ്പന്‍ പ്രതികരിച്ചത്. സീസണില്‍ ആറ് ഗ്രാന്‍പ്രീ ശേഷിക്കെയാണ് ഡച്ച് താരം ലോകചാമ്പ്യനാകുന്നത്.

അര്‍ജന്‍റീനയുടെ യുവാന്‍ മാനുവല്‍ ഫാഞ്ചിയോ, ജര്‍മനിയുടെ ഇതിഹാസതാരം മൈക്കല്‍ ഷുമാക്കര്‍, മറ്റൊരു ജര്‍മന്‍ താരമായ സെബാസ്റ്റ്യൻ വെറ്റേല്‍, ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവരാണ് ഇതിനു മുമ്പ് തുടര്‍ച്ചയായി മൂന്നു തവണ ലോകചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ളവർ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<