ഏഴുവയസുകാരന്‍റെ ശ്വാസകോശത്തിൽ സൂചി; കാന്തം ഉപയോഗിച്ച് പുറത്തെടുത്ത് ഡോക്ടർമാർ
ഏഴുവയസുകാരന്‍റെ ശ്വാസകോശത്തിൽ സൂചി; കാന്തം ഉപയോഗിച്ച് പുറത്തെടുത്ത് ഡോക്ടർമാർ
Sunday, November 5, 2023 1:12 PM IST
ന്യൂഡൽഹി: ഏഴുവയസുകാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് പുറത്തെടുത്ത് ഡൽഹി എയിംസിലെ ഡോക്ടർമാർ.

ബുധനാഴ്ച പനിക്ക് പിന്നാലെ രക്തസ്രാവത്തോടുകൂടിയ ചുമ ബാധിച്ചതോടെയാണ് കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇടത് ശ്വാസകോശത്തിൽ നാലു സെന്‍റിമീറ്റർ നീളമുള്ള തയ്യൽ സൂചി ആഴത്തിൽ കുടുങ്ങിയതായി കണ്ടെത്തി.

സൂചി ശ്വാസകോശത്തിനുള്ളിൽ വളരെ ആഴത്തിൽ ചെന്നതിനാൽ ബ്രോങ്കോസ്കോപ്പി പോലെയുള്ള സ്ഥിരം രീതികൾ ഫലപ്രദമല്ലെന്ന് ഡോക്ടർ‌മാർ നിരീക്ഷിച്ചു. തുടർന്ന് ശസ്ത്രക്രിയാ സംഘം നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സൂചി സുരക്ഷിതമായും ഫലപ്രദമായും പുറത്തെടുക്കാൻ കാന്തം ഉപയോഗിക്കാൻ തീരുമാനിച്ചത്.

പിന്നീട് അനുയോജ്യമായ കാന്തം അന്വേഷിച്ചു. ചാന്ദ്നി ചൗക്ക് മാർക്കറ്റിൽ നിന്നാണ് നാല് എംഎം വീതിയും 1.5 എംഎം കനവുമുള്ള കാന്തം വാങ്ങിയത്.


കാന്തത്തെ സൂചിയുടെ സ്ഥാനത്തേക്ക് സുരക്ഷിതമായി എത്തിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. അതിനായി ഒരു പ്രത്യേക ഉപകരണം സംഘം വികസിപ്പിച്ചെടുത്തു. ശ്വാസകോശത്തിനുള്ളിലെ സൂചിയുടെ സ്ഥാനം വിലയിരുത്താൻ ശ്വാസനാളത്തിന്‍റെ എൻഡോസ്കോപ്പി എടുത്ത ശേഷമായിരുന്നു കാന്തം പ്രയോഗിച്ചത്. സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും അത് സുഗമമായി ഉയർന്നുവരുകയും ചെയ്തു.

ഇത് നടന്നില്ലായിരുന്നെങ്കിൽ ഹൃദയവും നെഞ്ചും ശ്വാസകോശവും തുറന്ന് പരമ്പരാഗത രീതി ഉപയോഗിച്ച് സൂചി പുറത്തെടുക്കേണ്ടിവരുമായിരുന്നുവെന്നും അത് കൂടുതൽ സങ്കീർണമാകുമായിരുന്നുവെന്നും പീഡിയാട്രിക് സർജറി വിഭാഗത്തിലെ അഡീഷണൽ പ്രഫസർ ഡോ. വിശേഷ് ജെയിൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<