ചെറുപ്പക്കാരെ കൈയ്യിലെടുത്ത് കമല ഹാരിസ്; ലക്ഷ്യം പ്രസിഡന്‍റ് സ്ഥാനാർഥിത്വം
ചെറുപ്പക്കാരെ കൈയ്യിലെടുത്ത് കമല ഹാരിസ്; ലക്ഷ്യം പ്രസിഡന്‍റ് സ്ഥാനാർഥിത്വം
Wednesday, November 22, 2023 1:10 AM IST
വാഷിംഗ്ടണ്‍: യുഎസ്എയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റാകാൻ കച്ചകെട്ടി കമല ഹാരിസ്. നിലവിൽ യുഎസിന്‍റെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ്പ്രസിഡന്‍റാണ് ഇന്ത്യൻ വംശജയായ കമല.

പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഉറപ്പിക്കാൻ യുവാക്കളെ കൈയ്യിലെടുത്തുള്ള നീക്കങ്ങളാണ് കമല നടത്തിവരുന്നത്.

ജെന്‍ സീ, മില്ലേനിയല്‍സ് എന്നിങ്ങനെ വിളിക്കുന്ന പ്രായ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് കമല നോട്ടമിട്ടിരിക്കുന്നത്. 1980നും 1990നും ഇടയില്‍ ജനിച്ചവരെയാണ് മില്ലേനിയല്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. 1990നും 2010നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സീ വിഭാഗത്തില്‍ പെട്ടവര്‍.

ജെന്‍ സീയിലുള്ളവരെ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി ഈ മാസം ബോസ്റ്റണില്‍ നടന്ന പരിപാടിയില്‍ കമല ഹാരിസ് പറഞ്ഞിരുന്നു. 'ഫൈറ്റ് ഫോര്‍ ഔര്‍ ഫ്രീഡംസ്' എന്ന പേരില്‍ എട്ട് സംസ്ഥാനങ്ങളിലെ കോളേജുകളില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രസ്താവന.

സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തുന്ന പരിപാടിയാണിതെങ്കിലും വിദ്യാര്‍ഥികളുടെ വോട്ടുകള്‍ കൂടി കമല ഇതുവഴി ലക്ഷ്യമിടുന്നുണ്ട്.

അമേരിക്കയിലെ തോക്ക് സംസ്‌കാരം ഉയര്‍ത്തുന്ന ഭീഷണി, കാലാവസ്ഥ വ്യതിയാനം, ഗര്‍ഭഛിദ്രം അവകാശമാക്കുന്നതില്‍ നിന്നുള്ള പിന്‍വലിയല്‍ തുടങ്ങിയ വിഷയങ്ങളാണ് കമല ഹാരിസ് യുവാക്കളോട് പ്രധാനമായി സംസാരിക്കുന്നത്.

ഭരണാധികാരികള്‍ ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനായി അക്ഷമരായി കാത്തിരിക്കുന്ന യുവാക്കളാണ് അമേരിക്കയിലുള്ളതെന്നും അവരുടെ ആ മനോഭാവം തനിക്ക്് ഏറെയിഷ്ടമാണെന്നും കമല പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി യുവവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിലാണ് കമല ഹാരിസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2020ല്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെയും വിജയത്തില്‍ നിര്‍ണായകമായത് യുവാക്കളുടെ വോട്ടുകളായിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും യുവാക്കളുടെ വോട്ടുകള്‍ നിർണായകമാവും എന്ന് കമല കണക്കുകൂട്ടുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് കമല ഹാരിസിന്‍റെ അമ്മ. പിതാവ് ജമൈക്കന്‍ വംശജനാണ്. വൈസ് പ്രസിഡന്‍റാകുന്ന ആദ്യ വനിത മാത്രമല്ല, ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വംശജ കൂടിയാണ് കമല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<