യുവതിയുടെ കാലിൽ കൂടി കാമുകൻ കാർ ക‍യറ്റിയ സംഭവം; യുവതി ഹോട്ടലിൽ എത്തിയത് മദ്യപിച്ചെന്ന് അശ്വജിത്തിന്‍റെ കുടുംബം
യുവതിയുടെ കാലിൽ കൂടി കാമുകൻ കാർ ക‍യറ്റിയ സംഭവം; യുവതി ഹോട്ടലിൽ എത്തിയത് മദ്യപിച്ചെന്ന് അശ്വജിത്തിന്‍റെ കുടുംബം
Sunday, December 17, 2023 1:21 AM IST
താനെ: മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ മകൻ കാമുകിയെ ക്രൂരമായി മർദിക്കുകയും കാലിൽ കൂടി കാർ കയറ്റുകയും ചെയ്തുവെന്ന പരാതിയുടെ യുവതിയുടെ ആരോപണങ്ങൾ തള്ളി യുവാവിന്‍റെ കുടുംബം.

സംഭവം നടന്നതായി പറയപ്പെടുന്ന ദിവസം അശ്വജിത്ത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ചടങ്ങിന്‍റെ ഭാഗമായിരുന്നുവെന്നും കുടുംബം പ്രസ്താവനയിൽ അറിയിച്ചു.

ഇതേപ്പറ്റി അശ്വജിത്തിന്‍റെ കുടുംബം പറയുന്നതിങ്ങനെ...പുലർച്ചെ നാലു മണിക്കല്ല, രാത്രി രണ്ടു മണിയോടെയാണ് അശ്വജിത്തിനെ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സന്ദേശം അയച്ചത്. ‌‌

അവൾ ഹോട്ടലിലെത്തുമ്പോൾ അശ്വജിത്ത് സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. സന്ദേശങ്ങൾക്കും ഫോൺകോളുകൾക്കും അശ്വജിത്ത് മറുപടി നൽകിയില്ലെന്നു പറഞ്ഞ് അയാളെയും സുഹൃത്തുക്കളെയും യുവതി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.

ഇരുവരും തമ്മിൽ മുൻപ് സുഹൃത്തുക്കളായിരുന്നു. അശ്വജിത്ത് പലപ്പോഴും പെൺകുട്ടിക്ക് പണം നൽകിയിട്ടുണ്ട്. അടുത്ത കാലത്ത് അവർ തമ്മിൽ വേർപിരിഞ്ഞു. കുടുംബം പറഞ്ഞു.

ഹോട്ടലിലെത്തുമ്പോൾ യുവതി മദ്യലഹരിയിലായിരുന്നു എന്നും കുടുംബം ആരോപിച്ചു. പ്രിയ സിംഗ് അശ്വജിത്തിനെയും സുഹൃത്തുക്കളെയും മർദിക്കാൻ തുടങ്ങിയതോടെ അശ്വജിത്തും കുടുംബവും അവിടെനിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ അശ്വജിത്ത് രക്ഷപ്പെട്ടതോടെ യുവതി അദ്ദേഹത്തിന്‍റെ ഡ്രൈവറുടെ കാര്‍ തടയാൻ ശ്രമിച്ചു. ഡ്രൈവർ വളരെ വേഗത്തിൽ കാറെടുത്തതിനാൽ യുവതി തെറിച്ചു വീഴുകയായിരുന്നുവെന്നും കുടുംബം പറയുന്നു.


എന്നാൽ യുവതിക്കു പരുക്കു പറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ പ്രിയ സിംഗിനെ അപ്പോൾത്തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബം വ്യക്തമാക്കി.

പരുക്കേറ്റ കാര്യം യുവതിയുടെ സഹോദരിയെ അറിയിച്ചു. പ്രിയയുടെ വസ്തുക്കളെല്ലാം സഹോദരിയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ പരിക്കുകളോടു കൂടി തന്നെ അവർ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതാണ് പിന്നീട് കാണുന്നത്.

ഇതിനു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് ദൈവത്തിനറിയാം. അശ്വജിത്തിനെതിരെ ആയുധമാക്കാൻ ഈ അവസരം ആരോ ഉപയോഗിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. തന്‍റെ ഇന്‍സ്റ്റഗ്രാമിൽ യുവതി പങ്കുവച്ച കാര്യങ്ങളും എഫ്ഐആറിൽ പറയുന്നതും വിഭിന്നമാണ്.

മുന്പ് അശ്വജിത്തുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം ഉണ്ടായിരുന്നെങ്കിൽ പോലും എന്തിനാണ് ഇപ്പോൾ ഈ പെൺകുട്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. അശ്വജിത്ത് പ്രശസ്തനായ ഒരാളുടെ മകനായതു കൊണ്ടാണെന്നും കുടുംബം ആരോപിച്ചു.

അതേസമയം, അശ്വജിത്ത് ഗെയ്ക്‌വാദ് വിവാഹിതനാണെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് പ്രിയ സിംഗിന്‍റെ പ്രതികരണം. വിവാഹമോചിതനാണെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അശ്വജിത്ത് പറഞ്ഞിരുന്നതായി പ്രിയ വ്യക്തമാക്കി. അപകടം ഉണ്ടായ രാത്രിയിലാണ് അശ്വജിത്ത് വിവാഹിതനാണെന്നു മനസ്സിലായതെന്നും പ്രിയ സിംഗ് പറഞ്ഞു.

അപകടത്തിൽ യുവതിയുടെ വലതു കാലിന് ഒടിവ് സംഭവിച്ചിരുന്നു. ശരീരമാസകലം പരിക്കുകൾ ഏൽക്കുകയും ചെയ്തതിന്‍റെ ചിത്രങ്ങൾ യുവതി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<