മുഖ്യമന്ത്രിയുടെ ഗൺമാൻ തൽസ്ഥാനത്ത് തുടരുന്നത് നിയമവിരുദ്ധം: കെ.സി. വേണുഗോപാൽ
മുഖ്യമന്ത്രിയുടെ ഗൺമാൻ തൽസ്ഥാനത്ത് തുടരുന്നത് നിയമവിരുദ്ധം: കെ.സി. വേണുഗോപാൽ
Sunday, December 24, 2023 10:31 PM IST
തിരുവനന്തപുരം: കേസെടുത്ത ശേഷവും മുഖ്യമന്ത്രിയുടെ ഗൺമാൻ തൽസ്ഥാനത്ത് തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ഡിജിപി എന്ത് നോക്കി നില്‍ക്കുകയാണെന്ന് ചോദിച്ച കെ.സി. വേണുഗോപാൽ, അടിച്ച് പ്രതിക്കൂട്ടിലായ ഗണ്‍മാന് പൂര്‍ണ സംരക്ഷണമാണ് നല്‍കുന്നതെന്നും ആരോപിച്ചു.

ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് ഇപ്പോഴും ഗണ്‍മാന്‍. ഇതിനെതിരെ കോടതിയെ സമീപിക്കും. കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്.

സിപിഎമ്മും പോലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.

പോലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാന്‍വരുന്ന ഗണ്‍മാന്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചോദിച്ച അദ്ദേഹം, പോലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ -നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.


നവകേരള സദസ് പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കേരളാ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് അസാധാരണ നീക്കമാണ്.

കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടിയര്‍ഗ്യാസ് എറിഞ്ഞത് ബോധപൂര്‍വമാണ്. ഇതിന് പിന്നില്‍ ഉന്നത പ്രേരണയുണ്ട്. എഫ്ഐആറിലുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ പാടില്ല. നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ചട്ടവിരുദ്ധമായി പെരുമാറിയ ഗണ്‍മാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<