കണ്ണൂരിൽ മധ്യവയസ്കനെ വീട്ടിൽ കയറി ബന്ധു വെട്ടിക്കൊന്നു
കണ്ണൂരിൽ മധ്യവയസ്കനെ വീട്ടിൽ കയറി ബന്ധു വെട്ടിക്കൊന്നു
Tuesday, December 26, 2023 2:59 PM IST
മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്‍റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്‍റെ സഹോദരപുത്രൻ ഷിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

തിങ്കളാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. ബുള്ളറ്റിലെത്തിയ യുവാവ് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഗിരീശനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആയുധം ഉപയോഗിച്ച് ഗിരീശന്‍റെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ ഗിരീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ ഗിരീശന്‍റെ പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ആക്രമണത്തിന് മുമ്പേ ഇരുവരും തമ്മിൽ മട്ടന്നൂരിൽ വച്ചു വാക്കുതർക്കമുണ്ടായതായി പറയുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.അജിത്ത്കുമാർ കൂത്തുപറമ്പ് എസിപി വിനോദ്, മട്ടന്നൂർ സിഐ കെ.വി. പ്രമോദ്, എസ്ഐ ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ഇന്നു പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പരേതനായ ശ്രീധരന്‍റെയും രാധയുടെയും മകനാണ് മരിച്ച ഗിരീശൻ. സഹോരദങ്ങൾ: രമണി, രാജേഷ്, പരേതനായ സതീശൻ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<