ഡോക്ടറുടെ 41.61 ലക്ഷം തട്ടിയ കേസ്: മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഡോക്ടറുടെ 41.61  ലക്ഷം തട്ടിയ കേസ്: മൂന്ന്  പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Thursday, January 4, 2024 2:18 PM IST
കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്‍റെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നു പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മലപ്പുറം സ്വദേശികളായ ബാസിത്(26), ഹാഷി(29), അമീര്‍ അലി ഫൈസല്‍(42) എന്നിവരെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പി. സജുകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേസില്‍ കഴിഞ്ഞയാഴ്ച നാലുപേര്‍ അറസ്റ്റിലായിരുന്നു. മലപ്പുറം ചെമ്മലശേരിയിലെ എന്‍. മുഹമ്മദ് അഫ്‌സല്‍ (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23) എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഡോക്ടര്‍ക്കു വന്ന കൊറിയറില്‍ എംഡിഎംഎ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് കസ്റ്റംസെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വിളിച്ചത്. അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു.


പിന്നീട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഡോക്ടറെ ബന്ധപ്പെട്ടു. അവര്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും പരിശോധനകള്‍ക്ക് ശേഷം 15 മിനിറ്റിനകം തിരികെ ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അവര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് ഡോക്ടര്‍ പണം കൈമാറി. രണ്ട് ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി ഡോക്ടര്‍ക്ക് മനസിലായത്. ഇത്തരത്തില്‍ 41.61 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തുടര്‍ന്ന് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഘത്തില്‍ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍

തട്ടിപ്പുസംഘത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരും പ്രധാനികളും ഇപ്പോഴും കാണാമറയത്തു തന്നെയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<