ദിനകരന് തീര്‍ത്താല്‍ തീരാത്ത പക, അപായപ്പെടുത്തുമെന്ന് ഭയം: പി. രാജു
ദിനകരന് തീര്‍ത്താല്‍ തീരാത്ത പക, അപായപ്പെടുത്തുമെന്ന് ഭയം: പി. രാജു
Thursday, January 11, 2024 12:40 PM IST
കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്ന പി.രാജു. എറണാകുളത്ത് സിപിഐയില്‍ കടുത്ത വിഭാഗീയതയാണ്. ജില്ലാ സെക്രട്ടറി കെ.എം. ദിനകരന് തന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണെന്നും ഒറ്റയ്ക്ക് കിട്ടിയാല്‍ ജില്ലാ സെക്രട്ടറി തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും പി. രാജു കൊച്ചിയില്‍ പറഞ്ഞു.

കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരേ ജില്ലാ സെക്രട്ടറി നടപടിയെടുത്തതെന്നും രാജു ആരോപിച്ചു. ജില്ലാ സെക്രട്ടറി ഓരോരുത്തരെയായി തെരഞ്ഞുപിടിച്ച് പുറത്താക്കുകയാണ്. തനിക്കെതിരായ അച്ചടക്ക നടപടി പക്ഷപാതപരമാണ്.

തനിക്ക് പാര്‍ട്ടിയില്‍നിന്ന് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും സാമ്പത്തിക ആരോപണം മാനസികമായി വിഷമമുണ്ടാക്കിയെന്നും പി. രാജു പറഞ്ഞു. ഒരു രൂപപോലും അലവന്‍സ് വാങ്ങാതെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് നടപടിയെടുത്തതെന്നും പി. രാജു ആരോപിച്ചു.


സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പി. രാജുവിനെതിരെ ബുധനാഴ്ച പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചിരുന്നു. നിലവില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ രാജുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇതിന് പുറമേ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും രാജുവിനെ നീക്കി.

പി. രാജുവിനെതിരേ നടപടിയെടുത്തത് വിശദമായ പരിശോധനയ്‌ക്കൊടുവിലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്‍ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<