ടെ­ഹ്‌­റാന്‍: സ­മാധാന നൊ­ബേല്‍ സമ്മാ­ന ജേ­താ­വ് നര്‍­ഗീ­സ് മൊഹ­മ്മ­ദി­യു­ടെ ജ­യില്‍­ശി­ക്ഷ വര്‍­ധി­പ്പി­ച്ച് ഇ­റാന്‍. നര്‍­ഗീ­സി­ന്‍റെ മോ­ച­ന­ത്തി­നാ­യി ലോ­ക­ത്തെ­മ്പാടും ശ­ബ്ദ­മു­യ­രു­ന്ന­തി­നി­ടെ­യാ­ണ് ഇ­റാന്‍റെ ­നീക്കം.

15 മാ­സം കൂ­ടി­യാ­ണ് ശി­ക്ഷ വര്‍­ധി­പ്പി­ച്ചത്. നി­യ­വി­രു­ദ്ധ­മായി രാ­ജ്യ­ത്ത് നി­ന്ന് പു­റ­ത്തേ­യ്­ക്ക് ക­ട­ക്കാന്‍ ശ്ര­മി­ച്ചെ­ന്ന കേ­സി­ലാ­ണ് ശി­ക്ഷ നീ­ട്ടി­യത്.

മ­നു­ഷ്യാ­വ­കാ­ശ­ങ്ങള്‍­ക്ക് വേ­ണ്ടി ഇ­റാ­നില്‍ വര്‍­ഷ­ങ്ങ­ളാ­യി പൊ­രു­തു­ന്ന വ­നി­താ­യാ­ണ് നര്‍­ഗീ­സ്. 51 വ­യ­സു­കാ­രിയാ­യ ന­ര്‍­ഗീ­സ് ഇ­തി­ന­കം 31 വര്‍­ഷ­മാ­ണ് വിവി­ധ കേ­സു­ക­ളി­ലാ­യി ജ­യില്‍ ശി­ക്ഷ അ­നു­ഭ­വി­ച്ചത്.

ജ­യി­ലില്‍ ക­ഴി­യു­മ്പോ­ളാ­ണ് ക­ഴി­ഞ്ഞ വര്‍ഷ­ത്തെ സ­മാധാ­ന നെ­ബേല്‍ ഇ­വ­രെ­ത്തേ­ടി എ­ത്തി­യത്. ഇ­വ­രു­ടെ കു­ട്ടി­ക­ളാ­ണ് പു­ര­സ്­കാ­രം ഏ­റ്റു­വാ­ങ്ങാന്‍ എ­ത്തി­യി­രു­ന്ന­ത്. ഏ­കാ­ധി­പ­ത്യ­ത്തെ അ­തി­ജീ­വി­ച്ച് ഇ­റാന്‍ ജ­ന­ത എ­ന്നെ­ങ്കിലും പു­റ­ത്തേ­യ്­ക്ക് വ­രു­മെ­ന്ന നര്‍­ഗീ­സ് എ­ഴു­തി ത­യാ­റാക്കി­യ പ്ര­സം­ഗം ഇ­വര്‍ വേ­ദി­യില്‍ വാ­യി­ച്ചി­രുന്നു.