പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ഗ്രാ­മ­ത്തില്‍ 3,000 വര്‍­ഷം മുന്‍­പു­ള്ള മ­നു­ഷ്യ­വാ­സ­ത്തി­ന്‍റെ തെ­ളി­വു­കള്‍
പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ഗ്രാ­മ­ത്തില്‍ 3,000 വര്‍­ഷം മുന്‍­പു­ള്ള മ­നു­ഷ്യ­വാ­സ­ത്തി­ന്‍റെ തെ­ളി­വു­കള്‍
Wednesday, January 17, 2024 6:16 AM IST
വെബ് ഡെസ്ക്
അ­ഹ­മ്മ­ദാ­ബാദ്: ഗു­ജ­റാ­ത്തില്‍ 3000 വര്‍­ഷം മുന്‍­പു­ള്ള മ­നു­ഷ്യ­വാ­സ­ത്തി­ന്‍റെ തെ­ളി­വു­കള്‍ ക­ണ്ടെത്തി. പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ന­രേ­ന്ദ്ര മോ­ദി­യു­ടെ ഗ്രാ­മമായ വ­ഡ്‌­ന­ഗ­റി­ലാ­ണ് ബി.സി 800ലേ­ത് എ­ന്ന് ക­രു­തു­ന്ന അ­വ­ശി­ഷ്ട­ങ്ങള്‍ ആര്‍ക്കി­യോ­ള­ജി­ക്കല്‍ സര്‍വേ ഓ­ഫ് ഇ­ന്ത്യ­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ട­ന്ന ഖ­ന­ന­ത്തില്‍ ക­ണ്ടെ­ത്തി­യത്.

ഖ­ര­ഗ്­പൂര്‍ ഐ­ഐ­ടി ഫി­സി­ക്കല്‍ റി­സര്‍­ച്ച് ല­ബോ­റ­ട്ടറി, ഡെ­ക്കാന്‍ കോള­ജ് എ­ന്നി­വി­ട­ങ്ങ­ളി­ലെ പ്ര­തി­നി­ധി­കളും ഗ­വേ­ഷ­ണ­ത്തില്‍ പ­ങ്കാ­ളി­യാ­യി. 3,000 വര്‍­ഷ­ങ്ങള്‍­ക്കി­ട­യി­ലെ വിവി­ധ ഭ­ര­ണ­കൂ­ട­ങ്ങ­ളു­ടെ ഉ­യര്‍­ച്ചയും ത­കര്‍­ച്ചയും അ­ധി­നി­വേ­ശവും മു­തല്‍ അ­ക്കാ­ല­ത്തെ കാ­ലാവ­സ്ഥാ വ്യ­തി­യാ­ന­ങ്ങളും വ­രെ­യു­ള്ള കാ­ര്യങ്ങ­ളെ പ­റ്റി ഖ­ന­ന­ത്തില്‍ നിന്നും സൂ­ച­ന ല­ഭി­ക്കു­മെ­ന്നാ­ണ് പ്ര­തീ­ക്ഷ­യെ­ന്ന് അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി.

ക്വാ­ട്ടേണ­റി സ­യന്‍­സ് റി­വ്യൂ­സ് എ­ന്ന പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­ലാ­ണ് വ­ഡ്‌­ന­ഗ­റി­ലെ ഖന­നം സം­ബ­ന്ധി­ച്ച് റി­പ്പോര്‍­ട്ട് വ­ന്നത്. വ­ഡ്‌­ന­ഗ­റില്‍ രാ­ജ്യ­ത്തെ ആ­ദ്യ എ­ക്‌­സ്­പീ­രി­യന്‍­ഷ്യല്‍ ഡി­ജി­റ്റല്‍ മ്യൂ­സി­യം നി­ര്‍­മി­ക്കാ­നു­ള്ള ന­ട­പ­ടി­കള്‍ പു­രോ­ഗ­മി­ക്കു­ക­യാണ്.

ഇ­തി­ന്‍റെ ഭാ­ഗ­മാ­യാ­ണ് ഖ­നനം. ഗു­ജ­റാ­ത്തി­ലെ ഡ­യ­റ­ക്ട­റേറ്റ് ഓ­ഫ് ആര്‍ക്കി­യോള­ജി ആന്‍­ഡ് മ്യൂ­സി­യം വ­കു­പ്പാ­ണ് പഠ­ന­ത്തി­ന് ധ­ന­സ­ഹാ­യം നല്‍­കു­ന്നത്. മാ­ത്ര­മല്ല ഇന്‍­ഫോ­സി­സ് ഫൗ­ണ്ടേ­ഷന്‍ മുന്‍ ചെ­യര്‍­പേ­ഴ്‌­സ­ണാ­യി­രു­ന്ന സു­ധാ മൂര്‍­ത്തിയും വ­ഡ്‌­നഗര്‍, സി­ന്ധു ന­ദീ­ത­ട നാ­ഗ­രി­ക­ത എ­ന്നി­വയും ഗ­വേ­ഷ­ണ­ത്തി­നാ­യി ധ­ന­സ­ഹാ­യം നല്‍­കു­മെ­ന്ന് അ­റി­യി­ച്ചി­ട്ടു­ണ്ട്.




പ്ര­ദേശ­ത്ത് ഖന­നം ന­ട­ത്തു­ന്ന­തിന്‍റെ ദൃ­ശ്യ­ങ്ങള്‍ ഇതി­നോട­കം സമൂ­ഹ മാ­ധ്യ­മ­ത്തില്‍ വ­ന്നി­ട്ടുണ്ട്. പ­ഴ­യത­രം ഇ­ഷ്ടിക കൊ­ണ്ട് നിര്‍­മി­ച്ച കെ­ട്ടി­ട­ങ്ങ­ളു­ടെ ഭാ­ഗ­ങ്ങള്‍ മു­തല്‍ അ­ക്കാല­ത്തെ ചെ­റു­കി­ണര്‍ വ­രെ ദൃ­ശ്യ­ങ്ങ­ളില്‍ കാ­ണാം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<