കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്: ആർഒസി റിപ്പോർട്ടിൽ വീണയെ പിന്തുണച്ച് എ.കെ.ബാലൻ
കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്: ആർഒസി റിപ്പോർട്ടിൽ വീണയെ പിന്തുണച്ച് എ.കെ.ബാലൻ
Thursday, January 18, 2024 1:09 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ടിന്‍റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ. ബാലൻ. വീണ അഴിമതി നടത്തിയിട്ടില്ലെന്നും സേവനം നൽകിയെന്ന് എക്സാലോജിക്കിന് തെളിയിക്കാൻ കഴിയുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

എക്സാലോജിക് അന്വേഷണത്തിൽ കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ല. വിജിലൻസ് കോടതി തള്ളിയ കേസാണിത്. മുഖ്യമന്ത്രിക്കോ വീണയ്ക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ പറഞ്ഞു.

ഇന്‍കം ടാക്‌സും ജിഎസ്ടിയും കൊടുത്തിട്ടില്ല എന്നായിരുന്നു ആദ്യപ്രശ്‌നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നല്‍കി. സര്‍വീസിന്‍റെ വിവരങ്ങള്‍ ഇവര്‍ക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ആര്‍ഒസി റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എന്തുകൊണ്ട് കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തു. എന്തിന് മറച്ചുവയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.


മതിയായ സേവനം കിട്ടിയിട്ടില്ല എന്നാണ് ആരോപണം. അതിന്‍റെ അർഥം സേവനം കിട്ടിയിട്ടില്ല എന്നല്ല. മതിയായ സേവനം കൊടുത്തു എന്നാണ് ബന്ധപ്പെട്ട കക്ഷി പറയുന്നത്. സ്വീകരിച്ചോ ഇല്ലയോ എന്നതു വേറെ പ്രശ്നമാണ്. അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും ബാലൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ അന്വേഷണം നടത്തട്ടെ. ഏത് അന്വേഷണം ആയാലും ഞങ്ങള്‍ക്ക് ഇവിടെ ഒരു പ്രശ്‌നവുമില്ല. ഇതില്‍ അഴിമതി ഇല്ല എന്നുള്ളത് കോടതിയുടെ കണ്ടെത്തലാണ്. കമ്പനി ഫ്രോഡ് അല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥരോട് പറയൂ എന്നും സിഎംആർഎല്ലിന് എതിരായ പരാതിയുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ മകളോ അല്ലെന്നും ബാലൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<