വാര്‍­ത്താ­സ­മ്മേ­ള­ന­ത്തി­ന് എ­ത്താന്‍ വൈ­കി പ്ര­തി­പ­ക്ഷ നേ­താവ്; അസഭ്യപദം പറഞ്ഞ് കെ­പി­സി­സി പ്ര­സിഡന്‍റ്
വാര്‍­ത്താ­സ­മ്മേ­ള­ന­ത്തി­ന് എ­ത്താന്‍ വൈ­കി പ്ര­തി­പ­ക്ഷ നേ­താവ്; അസഭ്യപദം പറഞ്ഞ് കെ­പി­സി­സി പ്ര­സിഡന്‍റ്
Saturday, February 24, 2024 12:46 PM IST
ആ­ലപ്പുഴ: പ്ര­തി­പ­ക്ഷ നേ­താ­വ് ആ­ല­പ്പു­ഴ­യി­ലെ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തി­ന് എ­ത്താന്‍ വൈ­കി­യ­തി­ലു­ള്ള നീര­സം പ­ര­സ്യ­മാ­ക്കി കെ­പി­സി­സി പ്ര­സിഡന്‍റ് കെ.സു­ധാ­കരന്‍. മാ­ധ്യ­മ­പ്ര­വര്‍­ത്തക­രെ വി­ളി­ച്ചു­വ­രു­ത്തി­യി­ട്ട് പ്ര­തി­പ­ക്ഷ­ നേ­താ­വ് എ­വി­ടെ­പ്പോ­യെ­ന്ന് സു­ധാ­ക­രന്‍ ചോ­ദിച്ചു.

ഇയാളെവിടെപ്പോയെന്ന് ചോദിച്ച സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽവച്ച് അസഭ്യവാക്കും പറഞ്ഞു. പി­ന്നീ­ട് ചാ­നല്‍ മൈ­ക്കു­കളും കാ­മ­റ­കളും ഓ­ണാ­ണെ­ന്ന് പറ­ഞ്ഞ് ഒ­പ്പ­മു­ണ്ടാ­യി­രു­ന്ന­വര്‍ സു­ധാ­കര­നെ കൂ­ടു­തല്‍ സം­സാ­രി­ക്കു­ന്ന­തി­ല്‍­നി­ന്ന് ത­ട­യു­ക­യാ­യി­രുന്നു.സ­മ­രാ­ഗ്നി­യു­ടെ ഭാ­ഗ­മാ­യു­ള്ള വാര്‍­ത്താ­സ­മ്മേ­ള­നം ആ­രം­ഭി­ക്കു­ന്ന­തി­ന് തൊ­ട്ടു­മു­മ്പാ­യി­രു­ന്നു സം­ഭ­വം.

രാ­വി­ലെ പ­ത്തി­നാ­യി­രു­ന്നു വാര്‍­ത്താ­സ­മ്മേള­നം നി­ശ്ച­യി­ച്ചി­രു­ന്ന­ത്. എ­ന്നാല്‍ പത്ത­ര­യോ­ടെ­യാ­ണ് സു­ധാ­ക­രന്‍ എ­ത്തി­യത്. പി­ന്നീ­ട് 10:50 വ­രെ സ­തീ­ശന്‍ എ­ത്താന്‍ വേ­ണ്ടി കാ­ത്തി­രുന്നു. ഈ സ­മ­യ­ത്താ­ണ് കാ­മറ മൈ­ക്കു­കള്‍­ക്ക് മു­ന്നില്‍ സു­ധാ­ക­രന്‍ ക്ഷു­ഭി­ത­നാ­യത്.

പി­ന്നീ­ട് 11ഓ­ടെ­യാ­ണ് സ­തീ­ശന്‍ എ­ത്തി­യ­ത്. 11:05നാ­ണ് പ­ത്ര­സ­മ്മേള­നം നി­ശ്ച­യി­ച്ചി­രു­ന്ന­തെ­ന്ന് പ­റ­ഞ്ഞ് സ­തീ­ശന്‍ പ്ര­ശ്‌­നം അ­വ­സാ­നി­പ്പി­ക്കു­ക­യാ­യി­രുന്നു. ചെ­സ് ടൂര്‍­ണ­മെന്‍റു­മാ­യി ബ­ന്ധ­പ്പെ­ട്ട് വെ­എം­സി­എ­യില്‍ ന­ട­ക്കുന്ന പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ക്കാന്‍ പോ­യ­ സ­തീ­ശന്‍ മ­ട­ങ്ങി­യെ­ത്താന്‍ വൈ­കു­ക­യാ­യി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<