വാട്ടര്‍ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അവിനാഷിന്‍റെ പിതാവ് മൊഴിനൽകി
വാട്ടര്‍ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അവിനാഷിന്‍റെ പിതാവ് മൊഴിനൽകി
Sunday, March 3, 2024 6:17 AM IST
കഴക്കൂട്ടം: തന്‍റെ മകന്‍റെ ഐടി കാർഡ് മാത്രമാണ് ലഭിച്ചതെന്നും ഡിഎൻഎ നോക്കിയാലെ ലഭിച്ച അസ്ഥികൂടം മകന്‍റേതാണോ എന്ന് പറയാൻ കഴിയുകയുള്ളുവെന്ന് അവിനാഷ് ആനന്ദിന്‍റെ പിതാവ് ആനന്ദ് കൃഷ്ണൻ.

കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് ആനന്ദ് കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. അസ്ഥികൂടം കണ്ടെത്തിയതിനു സമീപത്തുനിന്ന് ലഭിച്ച ലൈസൻസ് അവിനാഷ് ആനന്ദിന്‍റേതാണ്.

അസ്ഥികൂടത്തിന്‍റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

ലൈസൻസിന്‍റെ ഉടമയായ അവിനാശ് ആനന്ദിന്‍റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ അന്വേഷിച്ചു. കഴക്കൂട്ടം അസിസ്റ്റന്‍റ് കമീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്.

അവിനാഷിന്‍റെ മാതാപിതാക്കളും സഹോദരനും ചെന്നൈയിലാണ്. വര്‍ഷങ്ങളായി ഇവര്‍ക്ക് നാടുമായി ബന്ധമില്ല. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അവിനാഷ് 2017 ലാണ് അവസാനമായി നാട്ടിലെത്തിയതെന്നും ഇതിനുശേഷം തങ്ങള്‍ക്ക് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പോലീസിനോട് പറഞ്ഞിരുന്നു.

കണ്ണൂര്‍ തലശേരി ശ്രീവിലാസില്‍ അവിനാഷ് ആനന്ദ് എന്നാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ടെത്തിയ അസ്ഥികൂടത്തില്‍ പാന്‍റ്സും ഷര്‍ട്ടുമായിരുന്നു വേഷമെന്ന് സ്ഥിരീകരിച്ചു.

ടാങ്കില്‍ തൂങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. കുരുക്കിട്ടഒരു കയര്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതാണ് സംശയത്തിന് കാരണം. വാട്ടര്‍ ടാങ്കില്‍ നിന്ന് ബാഗ്, തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മരിച്ചത് ഐടി പ്രൊഫഷണലാകാമെന്ന സംശയമുണ്ട്.

കാര്യവട്ടം കാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെന്‍റിന് സമീപത്തെ ഭൂമി വർഷങ്ങള്‍ക്ക് മുമ്പ് വാട്ടർ അഥോററ്റിക്ക് ടാങ്ക് നിർമിക്കാനായി സർവകലാശാല പാട്ടത്തിന് നൽകിയിരുന്നു. ദേശീയ പാതക്ക് സമീപമുള്ള ഭൂമിയിൽ നിർമിച്ച ടാങ്കിൽ നിലവിൽ പമ്പിംഗ് നടക്കുന്നില്ല.

മണ്‍വിളയിൽ മറ്റൊരു ടാങ്ക് നിർമിച്ചതിനാൽ 20 വർഷമായി ഈ ടാങ്ക് ഉപയോഗിക്കുന്നില്ല.ഈ ടാങ്കിനുള്ളിൽ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യയാണോ കൊലപാതമാണോയെന്നാണ് കണ്ടെത്തേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<