സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ള നി­യ­ന്ത്ര­ണം ആ­ലോ­ച­ന­യില്‍; പ്ര­തി­ദി­നം പിന്‍­വ­ലി­ക്കാ­വു­ന്ന തു­ക­യ്­ക്ക് പ­രി­ധി വ­ന്നേക്കും
സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ള നി­യ­ന്ത്ര­ണം ആ­ലോ­ച­ന­യില്‍; പ്ര­തി­ദി­നം പിന്‍­വ­ലി­ക്കാ­വു­ന്ന തു­ക­യ്­ക്ക് പ­രി­ധി വ­ന്നേക്കും
Sunday, March 3, 2024 12:18 PM IST
തി­രു­വ­ന്ത­പുരം: സം­സ്ഥാന­ത്ത് ധ­ന­പ്ര­തിസ­ന്ധി രൂ­ക്ഷമാ­യ സാ­ഹ­ച­ര്യ­ത്തില്‍ സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ള­ വി­ത­ര­ണ­ത്തിന് നി­യ­ന്ത്രണ­ണം ഏര്‍­പ്പെ­ടു­ത്തി­യേ­ക്കും. ശ­മ്പ­ള­ത്തില്‍­നി­ന്ന് പ്രതി­ദി­നം പിന്‍­വ­ലി­ക്കാ­വു­ന്ന തു­ക­യ്­ക്ക് പ­രി­ധി നി­ശ്ച­യി­ക്കു­ന്ന കാര്യം ആ­ലോ­ച­ന­യി­ലാ­ണെ­ന്നാ­ണ് വി­വരം. ട്ര­ഷ­റി­യില്‍ ആ­വ­ശ്യ­ത്തി­ന് പ­ണ­മില്ലാ­ത്ത സാ­ഹ­ച­ര്യ­ത്തി­ലാ­ണ് സര്‍­ക്കാ­രി­ന്‍റെ നീക്കം.

വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ തത്ക്കാലത്തെ പ്രശ്നത്തിന് പരിഹാരം കാണാനാകൂ എന്നാണ് വലയിരുത്തൽ. ഈ തുക എത്രയും വേഗം ലഭിക്കാൻ കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചർച്ചക്കും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.


ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാ­ണ് നി­ല­വി­ലെ പ്ര­തി­സന്ധി. ദി­വ­സ­ങ്ങ­ളാ­യി ഓ­വര്‍­ഡ്രാ­ഫ്­റ്റി­ലാ­യി­രു­ന്ന ട്രഷ­റി ക­ഴി­ഞ്ഞ ദി­വ­സം കേ­ന്ദ്ര­വി­ഹി­ത­മാ­യ 4000 കോടി എ­ത്തി­യ­പ്പോ­ഴാ­ണ് പ്ര­തിസ­ന്ധി മ­റി­ക­ട­ന്നത്.

ഈ പ­ണം എ­ടു­ത്ത് സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ളവും പെന്‍­ഷനും നല്‍­കി­യാല്‍ ട്രഷ­റി വീ­ണ്ടും ഓ­വര്‍­ഡ്രാ­ഫ്­റ്റി­ലാ­കും. ഇതു­കൊ­ണ്ടാ­ണ് ട്രഷ­റി അ­ക്കൗണ്ട് മ­ര­വി­പ്പി­ച്ച് നിര്‍­ത്തി­യ­­ത്. ശമ്പളം കൊടുത്തു എന്നു വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് വിമർശനമുയരുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<