മാലദ്വീപിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു തുടങ്ങി
മാലദ്വീപിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു തുടങ്ങി
Wednesday, March 13, 2024 9:21 AM IST
ന്യൂഡൽഹി: മാലദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിച്ച് തുടങ്ങിയെന്ന് ഇന്ത്യൻ പ്രതിരോധ സേന. മാലി ദ്വീപ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലദ്വീപിന്‍റെ ആവശ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള ചർ‌ച്ച കഴിഞ്ഞ മാസം നടന്നിരുന്നു. ചർച്ചയിൽ മാർ‌ച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടത്.

റിപ്പോർട്ട് പ്രകാരം നിലവിൽ 88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യം മാലദ്വീപിലുണ്ടായിരുന്നത്. രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നാണ് പറയപ്പെടുന്നത്.


ഇന്ത്യൻ സൈനികരുടെ പിന്മാറ്റത്തിനിടെ മാലദ്വീപ് ചൈനയുമായി സൈനിക സഹായ കരാറിൽ ഒപ്പുവച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് കരാറിന്‍റെ ലക്ഷ്യമെന്നും കരാറിന്‍റെ ഭാഗമായി ചൈന തങ്ങളുടെ ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മാലദ്വീപ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<