പ്രിയപ്പെട്ട കുടുംബാംഗം, വികസിത ഇന്ത്യയ്ക്കായി വോട്ട് ചെയ്യണം: വോട്ടര്‍മാര്‍ക്ക് മോദിയുടെ തുറന്നകത്ത്
പ്രിയപ്പെട്ട കുടുംബാംഗം, വികസിത ഇന്ത്യയ്ക്കായി വോട്ട് ചെയ്യണം: വോട്ടര്‍മാര്‍ക്ക് മോദിയുടെ തുറന്നകത്ത്
Saturday, March 16, 2024 11:11 AM IST
ന്യൂഡല്‍ഹി: ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളെ "കുടുംബാംഗങ്ങള്‍' എന്ന് അഭിസംബോധന ചെയ്ത കത്തില്‍ 10 കൊല്ലത്തെ തന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നു.

തന്‍റെ ഭരണകാലത്ത് ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം നേട്ടമാണ്. ദരിദ്രരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാര്‍ നടത്തിയ ആത്മാര്‍ഥമായ പരിശ്രമത്തിന്‍റെ ഫലമാണ് ഈ പരിവര്‍ത്തനമെന്നും അദ്ദേഹം പറയുന്നു.

സാസ്‌കാരിക പൈതൃകവും ആധുനികതയും മുറുകെ പിടിച്ചായിരുന്നു രാജ്യത്തിന്‍റെ സഞ്ചാരം. വികസിത ഭാരതത്തിനായി കൈകോര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകള്‍, എല്ലാവര്‍ക്കും വൈദ്യുതി, വെള്ളം, എല്‍പിജി ലഭ്യത, ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സ, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകള്‍ക്ക് സഹായം തുടങ്ങി തന്‍റെ സര്‍ക്കാരിന്‍റെ എല്ലാ നേട്ടങ്ങളും ചരക്ക് സേവന നികുതി (ജിഎസ്ടി), ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖിനെതിരായ നിയമം, വനിതാ സംവരണ നിയമം, പുതിയ പാര്‍ലമെന്‍റ് മന്ദിരം എന്നിങ്ങനെയുള്ള ചുവടുവയ്പ്പുകളും കത്തില്‍ സൂചിപ്പിക്കുന്നു.


"വികസിത് ഭാരത്' കെട്ടിപ്പടുക്കുന്നതിന് പൊതുജനപങ്കാളിത്തം താക്കോലാണ്. ജനങ്ങളുടെ നിരന്തരമായ പിന്തുണ താന്‍ തേടുന്നതായും അദ്ദേഹം കുറിച്ചു. കത്തില്‍ ജനങ്ങള്‍ക്ക് തന്‍റെ കൃതജ്ഞതയും മോദി രേഖപ്പെടുത്തുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<