ഹവാല പണമിടപാട്: ഏപ്രില്‍ നാലിന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
ഹവാല പണമിടപാട്: ഏപ്രില്‍ നാലിന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
Monday, March 25, 2024 1:02 PM IST
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണും പരാതിക്കാരും തമ്മിലുള്ള ഹവാല പണമിടപാട് ഇന്‍കംടാക്‌സും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ നാലിന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസില്‍ ഹവാല പണമിടപാട് നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മോന്‍സണ് കൈമാറിയ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരും കോഴിക്കോട് സ്വദേശികളുമായ യാക്കൂബും എം.ഡി.ഷമീറും ഹാജരാക്കിയ രേഖകളില്‍ 2.10 കോടി രൂപ മാത്രമാണ് ബാങ്ക് ഇടപാട് നടന്നതായി വ്യക്തമാക്കിയിട്ടുള്ളത്.


മോന്‍സണ് 10 കോടി രൂപ കൈമാറിയിട്ടുണ്ടെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. ബാക്കിയുള്ള പണത്തിന്‍റെ ഉറവിടത്തില്‍ വ്യക്തതയില്ല. ഇതോടെയാണ് ഇത് ഹവാല പണമിടപാടാണെന്ന കണ്ടെത്തലിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിട്ടുള്ളത്. അതിനാലാണ് ഹവാല ഇടപാട് ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.

യാക്കൂബ് 2.3 കോടി രൂപയും എം.ടി. ഷെമീര്‍ 56 ലക്ഷം രൂപയും ഷാനുമോന്‍ 15 ലക്ഷം രൂപയുമാണ് മോന്‍സന് നല്‍കിയതെന്നാണ് പരാതിയിലുള്ളത്. ഫെമ നിയമലംഘനത്തെ തുടര്‍ന്ന് വിദേശത്ത് തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ കിട്ടാനാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരില്‍നിന്ന് മോന്‍സണ്‍ പണം വാങ്ങിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<