സി­പി­എം പ­ത്ത­നം­തി­ട്ട ജില്ലാ സെ­ക്ര­ട്ട­റി­യേ­റ്റ് യോ­ഗ­ത്തി­ലെ കൈ­യാ­ങ്ക­ളി­; തെ­ര­ഞ്ഞെ­ടു­പ്പി­ന് ശേ­ഷം ന­ട­പ­ടി­യു­ണ്ടാ­യേക്കും
സി­പി­എം പ­ത്ത­നം­തി­ട്ട ജില്ലാ സെ­ക്ര­ട്ട­റി­യേ­റ്റ് യോ­ഗ­ത്തി­ലെ കൈ­യാ­ങ്ക­ളി­; തെ­ര­ഞ്ഞെ­ടു­പ്പി­ന് ശേ­ഷം ന­ട­പ­ടി­യു­ണ്ടാ­യേക്കും
Tuesday, March 26, 2024 11:13 AM IST
പ­ത്ത­നം­തിട്ട: സി­പി­എം പ­ത്ത­നം­തി­ട്ട ജില്ലാ സെ­ക്ര­ട്ട­റി­യേ­റ്റ് യോ­ഗ­ത്തി­ലെ കൈ­യാ­ങ്ക­ളി­യില്‍ ന­ട­പ­ടി­ക്ക് സാ­ധ്യ­ത. തെ­ര­ഞ്ഞെ­ടു­പ്പി­ന് ശേ­ഷം പാര്‍­ട്ടി സംസ്ഥാ­ന നേ­തൃ­ത്വം ന­ട­പ­ടി­യെ­ടു­ക്കു­മെ­ന്നാ­ണ് വി­വരം.

യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്ത മന്ത്രി വി.എന്‍.വാ­സ­വന്‍ വിഷയം പാര്‍­ട്ടി സം­സ്ഥാ­ന നേ­തൃ­ത്വ­ത്തെ അ­റി­യി­ച്ചി­ട്ടു­ണ്ട്. പ്ര­ശ്‌­ന­പ­രി­ഹാ­ര­ത്തി­ന് വാ­സ­വന്‍ ഇ­ന്ന് വീണ്ടും പ­ത്ത­നം­തി­ട്ട­യി­ലെ­ത്തും.

തെ­ര­ഞ്ഞെ­ടു­പ്പ് അ­വ­ലോ­ക­ത്തി­ന് വേ­ണ്ടി ചേര്‍ന്ന യോ­ഗ­ത്തി­നിടെ മുന്‍ എംഎല്‍­എ എ.പ­ത്മ­കു­മാറും ജില്ലാ സെ­ക്ര­ട്ട­റി­യേ­റ്റ് അം­ഗം പി.ബി.ഹര്‍­ഷ­കു­മാറും ത­മ്മി­ലാ­ണ് കൈ­യാ­ങ്ക­ളി­യു­ണ്ടാ­യ­ത്. പ­ത്ത­നം­തി­ട്ട­യി­ലെ എല്‍­ഡിഎ­ഫ് സ്ഥാ­നാര്‍­ഥി തോമ­സ് ഐ­സ­ക്കി­ന് വേ­ണ്ടി­യു­ള്ള പ്ര­വര്‍ത്ത­നം മോ­ശ­മെ­ന്ന വി­മര്‍­ശന­ത്തെ ചൊല്ലി­യു­ള്ള തര്‍­ക്ക­മാ­ണ് കൈ­യാ­ങ്ക­ളി­യില്‍ ക­ലാ­ശി­ച്ചത്.


പ­ത്മ­കു­മാ­റി­നെ ഹര്‍­ഷ­കു­മാര്‍ ക­ഴു­ത്തിന് പി­ടി­ച്ച് ത­ള്ളി­യെ­ന്നാണ് വി­വരം. എ­ന്നാല്‍ ഹര്‍­ഷ­കു­മാ­ര്‍ ഇ­ക്കാര്യം നി­ഷേ­ധി­ച്ചുണ്ട്. കൈ­യാങ്ക­ളി ഉ­ണ്ടാ­യെ­ന്ന പ്ര­ചാര­ണം അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­ണെ­ന്ന് ഹര്‍­ഷ­കു­മാര്‍ പ്ര­തി­ക­രിച്ചു.

എ­ന്നാല്‍ സം­ഭ­വ­ത്തി­ന് പി­ന്നാ­ലെ തെ­ര­ഞ്ഞെ­ടു­പ്പ് ചു­മ­ത­ല­ക­ളില്‍­നി­ന്ന് മാ­റ്റ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് പ­ത്മ­കു­മാര്‍ പാര്‍­ട്ടി­ക്ക് ക­ത്ത് നല്‍കി. വിഷയത്തിൽ പ­ത്മ­കു­മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<