ബം­ഗ­ളൂരു: സം­വി­ധാ­യ­കന്‍ ജോ­ഷി­യു­ടെ വീ­ട്ടി­ല്‍ മോഷ­ണം ന­ടത്തിയ പ്ര­തി പി­ടി­യില്‍. കര്‍­ണാ­ട­ക­യി­ലെ ഉ­ടു­പ്പി­യില്‍­നി­ന്നാണ് മുംബൈ സ്വ­ദേ­ശിയാ­യ പ്ര­തി പി­ടി­യി­ലാ­യത്. കൊ­ച്ചി­യില്‍­നി­ന്നുള്ള പോ­ലീ­സ് സം­ഘം ഇ­വി­ടെ­യെ­ത്തി ഇ­യാ­ളെ ക­സ്­റ്റ­ഡി­യില്‍ വാ­ങ്ങും.

ശ­നി­യാഴ്­ച പു­ലര്‍­ച്ചെ­യാ­ണ് ജോ­ഷി­യു­ടെ കൊച്ചി പനമ്പിള്ളി നഗ­റിലെ വീ­ട്ടില്‍ മോഷ­ണം ന­ട­ന്നത്. മ­ഹാ­രാ­ഷ്ട്ര ര­ജി­സ്‌­ട്രേ­ഷന്‍ ഉ­ള്ള വാ­ഹ­ന­ത്തി­ലാ­ണ് പ്ര­തി ഇ­വി­ടെ­നി­ന്ന് ക­ട­ന്ന­തെ­ന്ന് പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­രു­ന്നു. ഈ കാ­റി­ന്‍റെ വി­ശ­ദാം­ശ­ങ്ങള്‍ കര്‍­ണാ­ടക പോ­ലീ­സി­ന് കൈ­മാ­റി­യ­തോ­ടെ­യാ­ണ് ഇ­യാള്‍ ഉ­ടു­പ്പി­യില്‍വ­ച്ച് പി­ടി­യി­ലാ­യത്.

ജോ­ഷി­യു­ടെ വീ­ട്ടില്‍­നി­ന്ന് മോ­ഷ്ടി­ച്ച സ്വ­ര്‍­ണ, വ­ജ്ര ആ­ഭ­ര­ണ­ങ്ങള്‍ അട­ക്കം പ്ര­തി­യുടെ വാ­ഹ­ന­ത്തില്‍­നി­ന്ന് ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. മും­ബൈ­യില്‍­നി­ന്ന് ഒ­റ്റ­യ്­ക്ക് വാ­ഹന­മോ­ടി­ച്ചാ­ണ് പ്ര­തി ഇ­വി­ടെ­യെ­ത്തി­യത്. ഇ­യാള്‍­ക്ക് പ്രാ­ദേ­ശി­കമാ­യ എന്തെ­ങ്കിലും സ­ഹാ­യം ല­ഭി­ച്ചി­ട്ടുണ്ടോ എന്നും പോ­ലീ­സ് പരി­ശോ­ധി­ക്കും.

ശ­നി­യാഴ്­ച പു­ലര്‍­ച്ചെ ജോ­ഷി­യുടെ ഭാര്യ സിന്ധു ഉണര്‍ന്ന് അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ പോലീസി­നെ വിവ­രം അ­റി­യി­ക്കു­ക­യാ­യി­രുന്നു. ഒ­രു കോ­ടി രൂ­പ­യോ­ളം വി­ല­മ­തി­ക്കു­ന്ന സ്വർണ, വജ്ര ആ­ഭ­ര­ണ­ങ്ങ­ളാ­ണ് കള്ളൻ അപഹരിച്ചത്.