ആറില്‍ ആടിയുലഞ്ഞ് മഹായുതി; മഹാരാഷ്ട്രയില്‍ സീറ്റ്‌ വിഭജനം ബിജെപിക്ക് കീറാമുട്ടി
ആറില്‍ ആടിയുലഞ്ഞ് മഹായുതി; മഹാരാഷ്ട്രയില്‍ സീറ്റ്‌ വിഭജനം ബിജെപിക്ക് കീറാമുട്ടി
Monday, April 22, 2024 3:28 PM IST
മുംബൈ: ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചിട്ടും മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാതെ മഹായുതി സഖ്യം. മുംബൈ അടക്കം ആറു സീറ്റുകളില്‍ തര്‍ക്കം തുടരുകയാണ്. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും എന്‍സിപി അജിത് പവാര്‍ വിഭാഗവും ഉള്‍പ്പെടുന്നു.

ശിവസേന സീറ്റില്‍ ബിജെപി അവകാശം ഉന്നയിച്ചതാണ് സീറ്റ് വിഭജന പ്രതിസന്ധിക്ക് പ്രധാന കാരണം. പാല്‍ഗര്‍, താനെ, നാസിക് സീറ്റുകളിലും തര്‍ക്കം ശക്തമാണ്. നാസിക്കില്‍ എന്‍സിപി അജിത് പവാര്‍ പക്ഷം ചഗന്‍ ബുജുബാലിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. ബിജെപിയും ഇത് ഏറെക്കുറെ അംഗീകരിച്ചിരുന്നു. എന്നാല്‍ ഷിന്‍ഡെ വിഭാഗത്തിന്‍റെ എതിര്‍പ്പുമൂലം ബുജുബാലിന് പിന്‍മാറേണ്ടി വന്നു.

മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ ബിജെപിക്കായി പൂനം മഹാജന്‍ ആണ് സ്ഥാനാര്‍ഥിയായി പരിഗണനയിലുള്ളത്. എന്നാല്‍ പൂനം ദുര്‍ബല സ്ഥാനാര്‍ഥി എന്നാണ് മഹായുതിയില്‍ ചിലര്‍ വിലയിരുത്തുന്നത്. സൗത്ത് മുംബെെയില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ മിലിന്ദ് ദിയോറയെ ആണ് ശിവസേന ഷിന്‍ഡേ വിഭാഗം പരിഗണിച്ചത്.


എന്നാല്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ ബിജെപി തയാറായിട്ടില്ല. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ താര സ്ഥാനാര്‍ഥിയായ ഗോവിന്ദയെ ഷിന്‍ഡെ വിഭാഗം പരിഗണിച്ചെങ്കിലും മണ്ഡലം വിട്ടുനല്‍കാന്‍ ബിജെപി തയാറല്ല.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാടി സഖ്യം സീറ്റു വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 26ന് ആണ് മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<