ഇ.പി.ജ­യ­രാ­ജ­ന്‍ ബി­ജെ­പി­യി­ലേ­ക്ക് പോ­കും, ശോ­ഭാ­ സു­രേ­ന്ദ്ര­നു­മാ­യി ചര്‍­ച്ച നടത്തി: കെ.സു­ധാ­കരന്‍
ഇ.പി.ജ­യ­രാ­ജ­ന്‍ ബി­ജെ­പി­യി­ലേ­ക്ക് പോ­കും, ശോ­ഭാ­ സു­രേ­ന്ദ്ര­നു­മാ­യി ചര്‍­ച്ച നടത്തി: കെ.സു­ധാ­കരന്‍
Thursday, April 25, 2024 3:05 PM IST
ക­ണ്ണൂര്‍: ഇട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാജന്‍ ബി­ജെ­പി­യി­ലേ­ക്ക് പോ­കു­മെ­ന്ന് കെ­പി­സി­സി പ്ര­സി­ഡന്‍റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സു­ധാ­ക­രന്‍. ബി­ജെ­പി നേ­താ­വ് ശോ­ഭാ­ സു­രേ­ന്ദ്ര­നു­മാ­യി ഇ.­പി ഗള്‍­ഫില്‍വ­ച്ച് ചര്‍­ച്ച ന­ട­ത്തി­യെന്നും സു­ധാ­ക­രന്‍ ആ­രോ­പിച്ചു.

രാ­ജീ­വ് ച­ന്ദ്ര­ശേ­ഖ­റു­മായും ഇ­.പി ചര്‍­ച്ച ന­ടത്തി. ഗ­വര്‍­ണര്‍ സ്ഥാ­നം നല്‍­കാ­മെ­ന്ന് പ­റ­ഞ്ഞാ­ണ് ഇ.­പിയു­മാ­യി ചര്‍­ച്ച ന­ട­ത്തി­യത്. ഇ­ത് സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ ചര്‍­ച്ച­യ്­ക്ക് മ­ധ്യ­സ്ഥം വ­ഹി­ച്ച­വര്‍ ത­ന്നോ­ട് പ­റ­ഞ്ഞി­ട്ടു­ണ്ട്. ഇ­ക്കാ­ര്യ­ങ്ങള്‍ പി­ന്നീ­ട് വെ­ളി­പ്പെ­ടു­ത്തു­മെന്നും സു­ധാ­ക­രന്‍ പ­റഞ്ഞു.

എം.വി.ഗോ­വി­ന്ദന്‍ പാര്‍­ട്ടി സെ­ക്ര­ട്ട­റിയാ­യ ശേ­ഷം ഇ.­പി അ­സ്വ­സ്ഥ­നാ­ണ്. കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണ­ന് ശേ­ഷം താന്‍ പാര്‍­ട്ടി സെ­ക്ര­ട്ട­റി­യാ­കു­മെ­ന്നാ­ണ് ഇ.­പി ക­രു­തി­യി­രു­ന്നത്.


ഇ­ത് സാ­ധി­ക്കാ­തെ വ­ന്ന­തി­ന്‍റെ നി­രാ­ശ­യുണ്ട്. ഇ­ക്കാര്യം പ­ല­രോടും ഇ­.പി പ­റ­ഞ്ഞി­ട്ടുണ്ട്. പി­ണ­റാ­യി വി­ജ­യ­നു­മായും ഇ.­പി­ക്ക് നല്ല ബ­ന്ധ­മി­ല്ലെന്നും സു­ധാ­ക­രന്‍ കൂ­ട്ടി­ച്ചേര്‍ത്തു.

അതേസമയം പി­ണ­റായി­യോ­ളം ത­ല­പ്പൊ­ക്ക­മു­ള്ള ക­ണ്ണൂ­രി­ലെ ഒ­രു നേ­താ­വ് ദല്ലാള്‍ ന­ന്ദ­കു­മാര്‍ മുഖേ­ന ബി­ജെ­പി­യില്‍ ചേ­രാന്‍ താ­നു­മാ­യി ചര്‍­ച്ച ന­ട­ത്തി­യെ­ന്ന് ശോ­ഭാ സു­രേ­ന്ദ്രന്‍ ക­ഴി­ഞ്ഞ ദിവ­സം ആ­രോ­പി­ച്ചി­രുന്നു. പി­ണ­റാ­യി­യു­ടെ ലോബി ഭീ­ഷ­ണി­പ്പെ­ടു­ത്തി­യതു­കൊ­ണ്ടാ­ണ് പി­ന്നീ­ട് ഈ നീ­ക്ക­ത്തില്‍­നി­ന്ന് ന­ന്ദ­കു­മാര്‍ പി­ന്മാ­റി­യ­തെന്നും ശോ­ഭ പ­റ­ഞ്ഞി­രു­ന്നു. എന്നാൽ ഈ നേതാവിന്‍റെ പേര് ശോഭ വെളിപ്പെടുത്തിയിരുന്നില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<