നവവധുവിനെ ക്രൂരമായി മർദിച്ച സംഭവം; പോ­ലീ­സി­നെ­തിരേ മു­ഖ്യ­മ­ന്ത്രി­ക്ക് പ­രാ­തി നല്‍­കി യുവതി
നവവധുവിനെ ക്രൂരമായി മർദിച്ച സംഭവം; പോ­ലീ­സി­നെ­തിരേ മു­ഖ്യ­മ­ന്ത്രി­ക്ക് പ­രാ­തി നല്‍­കി യുവതി
Tuesday, May 14, 2024 1:41 PM IST
കോ­ഴി­ക്കോട്: പ­ന്തീ­രാ­ങ്കാ­വിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ മു­ഖ്യ­മ­ന്ത്രിക്കും വ­നി­താ ക­മ്മീ­ഷനും പ­രാ­തി നല്‍കി യുവ­തി. പ്ര­തി­ക്കെ­തി­രേ പോ­ലീ­സ് ദുര്‍­ബ­ല വ­കു­പ്പു­ക­ളാ­ണ് ചു­മ­ത്തി­യ­തെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് പ­രാതി.

ഉ­ച്ച­യ്­ക്ക് ഒ­ന്നോ­ടെ സ്‌­റ്റേ­ഷ­നില്‍ എ­ത്തി­യെ­ങ്കിലും അ­ന്ന് വൈ­കി­ട്ടോ­ടെ മാ­ത്ര­മാ­ണ് കേ­സെ­ടു­ക്കാന്‍ ത­യാ­റാ­യ­ത്. ചാര്‍­ജ­റി­ന്‍റെ കേ­ബിള്‍ ഉ­പ­യോ­ഗി­ച്ച് ക­ഴു­ത്ത് മു­റു­ക്കാന്‍ ശ്ര­മിച്ചു. ബെല്‍­റ്റ് ഉ­പ­യോ­ഗി­ച്ച് മര്‍­ദി­ച്ചു തു­ടങ്ങി­യ കാ­ര്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചെ­ങ്കി­ലും വ­ധ­ശ്ര­മം ഉള്‍­പ്പെ­ടെ­യു­ള്ള വ­കു­പ്പു­കള്‍ പോ­ലീ­സ് ചു­മ­ത്തി­യി­ല്ലെ­ന്നാ­ണ് പ­രാതി.

പ്ര­തിയായ പ­ന്തീ­രാ­ങ്കാ­വ് സ്വ­ദേ­ശി രാ­ഹു­ലി­നെ സ്റ്റേ­ഷ­നി­ലേ­ക്ക് വി­ളി­ച്ചു­വ­രു­ത്തി മൊ­ഴി­യെ­ടു­ത്തെ­ങ്കിലും ഇ­തുവ­രെ അ­റ­സ്റ്റ് ചെ­യ്­തി­ട്ടില്ല. ഇ­യാളെ സ­ഹാ­യി­ക്കാ­നാ­ണ് പോ­ലീ­സ് ശ്ര­മി­ക്കു­ന്ന­തെ­ന്നും മര്‍­ദ­ന­ത്തി­ന് ഇ­രയാ­യ യുവ­തി ആ­രോ­പിച്ചു.


ഈ മാ­സം അ­ഞ്ചി­നാ­ണ് രാ­ഹുലും എ­റ­ണാ­കു­ളം സ്വ­ദേ­ശി­നി­യാ­യ യു­വ­തി­യും വി­വാ­ഹി­ത­രാ­യത്. ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട സ­ത്­ക്കാ­ര­ചട­ങ്ങ് കോ­ഴി­ക്കോ­ട്ടെ വീ­ട്ടില്‍ ന­ട­ന്നി­രു­ന്നു. ച­ട­ങ്ങി­നെത്തി­യ വീ­ട്ടു­കാര്‍ യു­വ­തി­യു­ടെ മുഖ­ത്ത് മര്‍­ദ­ന­മേ­റ്റ പാ­ടു­കള്‍ ക­ണ്ട് വിവ­രം തി­ര­ക്കു­ക­യാ­യി­രുന്നു.

ഇ­തോ­ടെ ഇവര്‍ മര്‍­ദ­ന വിവ­രം വീ­ട്ടു­കാരെ അ­റി­യി­ച്ചു. ഇ­തേ തുടർന്ന് വീ­ട്ടു­കാര്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കു­ക­യാ­യി­രുന്നു. പിന്നാലെ വി­വാ­ഹബ­ന്ധം തു­ട­രാന്‍ താ­ത്­പ­ര്യ­മി­ല്ലെ­ന്ന് അ­റി­യി­ച്ച് യുവ­തി സ്വന്തം വീ­ട്ടി­ലേ­ക്ക് മ­ട­ങ്ങിയിരുന്നു.

ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് പ്രതി രാഹുൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയും ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<