സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു
സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു
Wednesday, May 29, 2024 7:12 PM IST
പാലക്കാട്: സാഹസിക രക്ഷാപ്രവർത്തകനും സോഷ്യൽ മീഡിയയിൽ താരവുമായ കരിമ്പ ഷമീർ അന്തരിച്ചു. പാലക്കാട് ശരണ്ണാര്‍ക്കാട് സ്വദേശിയായ ഷമീർ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വാഹനം ഓടിച്ച്‌ ഷമീർ ആശുപത്രിയില്‍ എത്തിയെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.

ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും ഇറങ്ങി നിരവധിപ്പേരെ രക്ഷിച്ച ഷമീര്‍ ഉത്തരാഖണ്ഡിലെ തുരങ്ക അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള സംഘത്തിലും ഉണ്ടായിരുന്നു. കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യ സംഘത്തിലും അംഗമായിരുന്നു. ഷെമീറിന്‍റെ സാഹസികത നിറഞ്ഞ വീഡിയോകൾ നവമാധ്യമങ്ങളിലും തരംഗമായിരുന്നു.

ആരും ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന സാഹസികനായിരുന്നു ഷമീര്‍. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയുമെത്തിയിരുന്ന ഷമീര്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<