തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍ ചേര്‍ന്നെന്നായിരുന്നു വിമർശനം.

ആപത്ഘട്ടത്തില്‍ കോണ്‍ഗ്രസ് കൂടെ നിന്നില്ലെന്ന് മറിയക്കുട്ടി പറഞ്ഞത് ജനം വിലയിരുത്തട്ടേയെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ഒരാള്‍ പറഞ്ഞ ഒരു സംഭവം താന്‍ ഓര്‍ക്കുകയാണ്. വീടില്ലാത്ത ഒരാള്‍ക്ക് ഒരു പാര്‍ട്ടി വീട് വച്ച് നിര്‍മിച്ചുനല്‍കി. അയാള്‍ ആ വീട്ടില്‍ നന്നായി താമസം തുടങ്ങി.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ കിണറ്റില്‍ ഒരു പൂച്ച ചത്തുകിടക്കുന്നതായി കണ്ടു. ആ പൂച്ചയെ എടുക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാരാണ് വന്നത്. അവസാനം വീടിന്‍റെ ഉടമ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥ.

വീടില്ലാത്ത എല്ലാവര്‍ക്കും വീട് വേണം എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ചതിലൂടെ ശ്രദ്ദേയയായ മറിയക്കുട്ടി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്.

ബിജെപിയിൽ പോയത് കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലമാണെന്ന് അവർ പ്രതികരിച്ചിരുന്നു. നാളിതുവരെയായും ഒരു കോൺഗ്രസുകാരനും തന്‍റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല.

വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിർമ്മിച്ച് നൽകിയതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പറഞ്ഞിരുന്നു.