ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചരികളെ ആക്രമിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തി. 20ഓളം പേര്‍ക്ക് ഞായറാഴ്ച നായയുടെ കടിയേറ്റിരുന്നു.

വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു. ആളുകളുടെ കാലിനും കൈയ്ക്കുമടക്കമാണ് കടിയേറ്റത്. അടിമാലി താലൂക്ക് ആശുപത്രിയിൽ മാത്രം 12 പേർ ചികിത്സ തേടിയിരുന്നു.

എല്ലാവരെയും ആക്രമിച്ചത് ഒരേ നായ ആയിരുന്നെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.