മ്യൂണിക്: മൂന്നു പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനൊടുവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ ഫ്രഞ്ച് മുത്തം. അതും ചരിത്രത്തില്‍ രണ്ടാമത്തേതു മാത്രം. 2024-25 സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം ഫ്രഞ്ച് സൂപ്പര്‍ ക്ലബ് പാരീസ് സെന്‍റ് ജെര്‍മയ്ന്‍ സ്വന്തമാക്കി. 1992-93 സീസണില്‍ മാഴ്‌സെയായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി മുത്തംവച്ച ഫ്രഞ്ച് ക്ലബ്. രണ്ടാമതൊരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി ഫ്രഞ്ചുകാര്‍ക്കു കാര്‍ത്തിരിക്കേണ്ടിവന്നത് 32 വര്‍ഷങ്ങള്‍.

ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പില്‍ മൂന്നു തവണ മുത്തംവച്ച ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് പിഎസ്ജി 2024-25 സീസണ്‍ ജേതാക്കളായത്. പാരീസ് സെന്‍റ് ജെര്‍മന്‍റെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടധാരണം.

168-ാം മത്സരത്തില്‍ കപ്പ്

ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പില്‍ പിഎസ്ജിയുടെ 168-ാം മത്സരമായിരുന്നു മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ ഇന്‍റര്‍ മിലാന് എതിരേ നടന്നത്. ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ ട്രോഫി ആദ്യമായി സ്വന്തമാക്കുന്നതിനു മുമ്പ് ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ടീമാണ് പിഎസ്ജി എന്നതും ചരിത്രം. 1995-96 സീസണില്‍ യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പില്‍ പിഎസ്ജി മുത്തംവച്ചിരുന്നു. അതിനുശേഷം ആദ്യമായി ഫ്രാന്‍സില്‍നിന്നൊരു ക്ലബ് യൂറോപ്യന്‍ ട്രോഫി സ്വന്തമാക്കുന്നതെന്നതും ശ്രദ്ധേയം; നീണ്ട 29 വര്‍ഷങ്ങള്‍...

പിഎസ്ജി 5-0 ഇന്‍റര്‍ മിലാന്‍

ലൂയിസ് എന്‍‌റിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജി അക്ഷരാര്‍ഥത്തില്‍ ഇന്‍റര്‍ മിലാനെ ഛിന്നഭിന്നമാക്കിയാണ് കപ്പുയര്‍ത്തിയത്. 12-ാം മിനിറ്റില്‍ പ്രതിരോധതാരം അക്രാഫ് ഹക്കിമിയിലൂടെ പിഎസ്ജി ലീഡ് നേടി. തുടര്‍ന്ന് ഡെസിറേ ഡൗവിന്‍റെ (20’, 63’) ഇരട്ടഗോള്‍. പിന്നാലെ ഖ്വിച ക്വാരത്സ്‌ഖേലിയ (73’), സെന്നി മയൂലു (86’) എന്നിവരും ലക്ഷ്യംകണ്ടതോടെ ഇന്‍റര്‍ മിലാന്‍റെ നാണക്കേടു പൂര്‍ണം.


2020ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരാജയപ്പെട്ടതിന്‍റെ എല്ലാ കേടും തീര്‍ത്തായിരുന്നു പിഎസ്ജിയുടെ ഫൈനല്‍ ജയം. അതും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജയം കുറിച്ച്...

ട്രിപ്പിള്‍ ട്രോഫി

2024-25 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം പിഎസ്ജി ട്രിപ്പിള്‍ ട്രോഫി സ്വന്തമാക്കി. ഫ്രഞ്ച് ലീഗ് വണ്‍, കോപ്പ ഡെ ഫ്രാന്‍സ് കിരീടങ്ങളും ഈ സീസണില്‍ പാരീസിയന്‍സ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ക്ലബ് നേടിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം സീസണ്‍ ട്രിപ്പിള്‍ സ്വന്തമാക്കുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബാണ് പിഎസ്ജി. യൂറോപ്യന്‍ കപ്പ് സ്വന്തമാക്കുന്ന 24-ാമത് വ്യത്യസ്ത ടീമാണ് പാരീസ് സെന്‍റ് ജെര്‍മന്‍.

എന്‍‌റിക്വെ = ഗ്വാര്‍ഡിയോള

ഫുട്‌ബോള്‍ പരിശീലകരില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പ് അടക്കം സീസണ്‍ ട്രിപ്പിള്‍ രണ്ടു വ്യത്യസ്ത ടീമുകള്‍ക്കൊപ്പം സ്വന്തമാക്കുന്ന രണ്ടാമത് മാനേജരാണ് ലൂയിസ് എന്‍‌റിക്വെ. 2015ല്‍ സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പവും എന്‍‌റിക്വെ ട്രിപ്പിള്‍ തികച്ചിരുന്നു. പെപ് ഗ്വാര്‍ഡിയോളയാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയ മാനേജര്‍.