മഴ, മുംബൈ
Monday, June 2, 2025 2:43 AM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസൺ ഫൈനലിലെ രണ്ടാം ടീമിനെ നിശ്ചയിക്കേണ്ട, ക്വാളിഫയർ രണ്ട് പോരാട്ടത്തിന്റെ തുടക്കം മഴയിൽ മുങ്ങി. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള രണ്ടാം ക്വാളിഫയർ പോരാട്ടം മഴയെത്തുടർന്ന് രാത്രി 9.45ന് ആണ് ആരംഭിച്ചത്. മഴയ്ക്കു മുന്പുതന്നെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിംഗ് തെരഞ്ഞെടുത്തിരുന്നു.
മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർ രോഹിത് ശർമ (8) തുടക്കത്തിലേ പുറത്തായി. എന്നാൽ, മറുവശത്ത് ജോണി ബെയർസ്റ്റോ (24 പന്തിൽ 38) തകർത്തടിച്ചു. മൂന്നാം നന്പറായി എത്തിയ തിലക് വർമയും (29 പന്തിൽ 44) നാലാം നന്പർ സൂര്യകുമാർ യാദവ് (26 പന്തിൽ 44) ചേർന്ന് 14 ഓവറിൽ സ്കോർ 142ൽ എത്തിച്ചശേഷണാണ് മടങ്ങിയത്. പിന്നീട് നമാൻ ധിർ (18 പന്തിൽ 37) തിളങ്ങി. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
ഐപിഎൽ സീസണിൽ 700+ റൺസ് മുംബൈ ഇന്ത്യൻസിനു വേണ്ടി നേടുന്ന ആദ്യ ബാറ്ററായി സൂര്യകുമാർ യാദവ്. ഇന്നലത്തെ ഇന്നിംഗ്സോടെ സൂര്യകുമാറിന്റെ ഈ സീസൺ റൺ നേട്ടം 717ൽ എത്തി. ഒരു തവണപോലും 75+ സ്കോർ നേടാതെ 700+ റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് സൂര്യകുമാർ.