222 മില്യണ്‍ യൂറോ മുടക്കി 2017ല്‍ ബ്രസീല്‍ താരം നെയ്മറിനെയും ഒരു വര്‍ഷത്തെ ലോണിനുശേഷം 2018ല്‍ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെയെയും 2021ല്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും എല്ലാം സ്വന്തമാക്കിയപ്പോള്‍ പാരീസ് സെന്‍റ് ജെര്‍മയ്‌ന് ഒരു സ്വപ്‌നം മാത്രമായിരുന്നു ഉണ്ടായിരുന്നത്; യൂറോപ്പിന്‍റെ ഫുട്‌ബോള്‍ രാജാക്കന്മാര്‍ക്കുള്ള യുവേഫ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുക. മെസിയും നെയ്മറും എംബപ്പെയും കടന്നു പോയി, ഇതാ ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ തലക്കനമില്ലാതെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടിരിക്കുന്നു...

ലൂയിസ് എന്‍‌റിക്വെ എന്ന കോച്ച് നടത്തിയ ചില പരിഷ്‌കാരങ്ങളാണ് പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗില്‍ എത്തിച്ചത്. ഉസ്മാന്‍ ഡെംബെലെയെ വലതു വിംഗില്‍നിന്ന് സെന്‍റര്‍ ഫോര്‍വേഡിലേക്കു മാറ്റി. വിറ്റിഞ്ഞയെ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറാക്കി. പിഎസ്ജിയുടെ ബില്‍ഡപ്പ് പ്ലേ നിയന്ത്രിച്ചത് വിറ്റിഞ്ഞയായിരുന്നു. അതിനൊപ്പം ഡിഫെന്‍ഡര്‍ അക്രാഫ് ഹക്കിമിയെ മുന്നോട്ടു കയറി കളിക്കാനായി അഴിച്ചുവിട്ടു.


ഇതിനെല്ലാം പുറമേ രണ്ടു കൗമാരക്കാരുടെ പ്രകടനവും പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തില്‍ നിര്‍ണായകമായി. 19 വര്‍ഷവും 362 ദിനവും പ്രായമുള്ള ഡെസിറേ ഡൗവും 19 വര്‍ഷവും 14 ദിനവും പ്രായമുള്ള സെന്നി മയൂലുവും. ഫൈനലില്‍ രണ്ടു ഗോള്‍ ഡെസിറേ ഡൗവിന്‍റെ വകയായിരുന്നു. ഒരെണ്ണം സെന്നി മയൂലുവും നേടി.

യൂറോപ്യന്‍ കപ്പ് ഫൈനലില്‍ രണ്ടു ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് ഡൗവ്. മയൂലു ആകട്ടെ, യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമനുമായി. യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ഒന്നിലധികം കൗമാരക്കാര്‍ ഗോള്‍ നേടുന്ന ആദ്യ ടീം എന്ന നേട്ടത്തില്‍ പിഎസ്ജിയും എത്തി.